Pages

Thursday, June 17, 2010

എന്റെ കല്യാണം, ഒരു ഓര്‍മ്മക്കുറിപ്പ്‌ !!

Note this point : ഇതിലെ നായകൻ ഞാനല്ല, പക്ഷെ കേന്ദ്രകഥാപാത്രം എന്ന ഒരു റോൾ എന്റേതായുണ്ട് ....
പണ്ട് പണ്ട്, വളരെ പണ്ട് നടന്നൊരു കഥയാണിതു.......അന്നു എനിക്കു ഇന്നത്തെ പോലെ കട്ടമീശയും വിരിമാറുമൊന്നുമില്ല......കഷ്ട്ടിച്ച് രണ്ടര അടി ഉയരവും ഒരു നാലര വയസ്സ് പ്രായവും വരും....ഒരു ബൂസ്റ്റ്‌ കുപ്പിക്ക് കയ്യും കാലും വെച്ചത് പോല്ലേ ശാലീനസൌന്ദര്യം തുളുമ്പുന്ന ശരീരവും.....അന്ന് ഞാൻ LKG ഫസ്റ്റ് റാങ്കോടെ** പാസായി സ്കൂള്‍ വെക്കേഷന്‍ ആഘോഷിക്കുന്ന സമയം.....എന്റ്റെ ഉപ്പ അബുദാബി ഷേക്കിന്‍റെ അണ്ടറില്‍ ഉള്ള ജോലിയില്‍ നിന്ന് അണ്ടര്‍ സെക്രട്ടറിയെ പോല്ലേ ലീവ് എടുത്തു നാട്ടില്‍ വന്നു....ഞാന്‍ ജനിച്ചു നാലഞ്ചു മാസം കഴിഞ്ഞു എന്നെ കാണാനെന്ന പേരില്‍ നാട്ടില്‍ വന്നു ആറു മാസം വെക്കേഷന്‍ ആഘോഷിച്ചു തിമിര്‍ത്ത്‌ മുങ്ങിയതാണ് അദ്ദേഹം......ആ പോകുന്ന വഴിക്ക് ഉമ്മച്ചിയെ പറ്റിച്ചു എന്റ്റെ അനിയത്തിയുടെ മാസ്റര്‍പ്ലാന്‍ തയ്യാറാക്കാനും മറന്നില്ല അങ്ങേരു .....പിന്നെ ഇപ്പോഴാണ് നാട്ടിലോട്ടു ലാന്റുന്നത് ....അതോണ്ട് തന്നെ ഉപ്പയെ ആദ്യമായി(ഓർമ്മ വെച്ചതിനു ശേഷം) കാണാൻ പോകുന്ന സന്തോഷത്തിൽ ആയിരുന്നു ഞാൻ... ബി എം ഡബ്യു കാറുകളൂടെ പ്രവർത്തനങ്ങളുടെയും വിപണനതിനേയും കുറിച്ച് മാത്രം കൂട്ടുകാരോട് ചർച്ചയും ഗവേഷണവും നടത്തിയിരുന്ന ഞാൻ ഉപ്പ വരുന്ന വാർത്ത അറിഞ്ഞ അന്നു മുതൽ ചർച്ചാവിഷയം അങ്ങേരു കൊണ്ട് വരാൻ സാധ്യത ഉള്ള സാധനങ്ങളെ കുറിച്ചാക്കി മാറ്റി...

അങ്ങിനെ എന്റെ വെക്കേഷന്‍ രണ്ടാഴ്ച്ച പിന്നിടും മുന്നേ “ തന്തയ്ക്ക് പിറക്കാത്തവനേ “ എന്ന സല്പേരിൽ നിന്നു എന്നെ രക്ഷിച്ച ആ മഹാൻ ക്രാഷ് ലാന്റ് ചെയ്തു.....മാമ്മാടെയും വെല്ലിക്കാന്റെയും കൂടെ എയർപോർട്ടിൽ വിളിക്കാൻ പോയപ്പോൾ ആദ്യം കണ്ട് കെട്ടിപിടിച്ചതു എന്നെ തന്നെ ( അനിയത്തിയെ കൊണ്ട് വരാഞ്ഞത് എത്ര നന്നായി!! ).....പിന്നീടങ്ങോട്ടു ആഘോഷങ്ങളുടെ ദിവസങ്ങൾ, സന്തോഷത്തിന്റെയും.......ഉപ്പ വന്നതിന്റെ ആദ്യത്തെ രണ്ട് ദിവസം ഞാൻ ഉപ്പ കൊണ്ട് വന്ന സാധങ്ങൾ, പ്രത്യേകിച്ച് കളിപ്പാട്ടങ്ങൾ തറവാട്ടിലെ തറപിള്ളേരുടെ(my cousins) കണ്ണ് എത്താത്ത സ്ഥലങ്ങളിൽ ഒളിപ്പിക്കുന്ന തിരക്കിലായിരുന്നു.....പല സാധനങ്ങളും അങ്ങിനെ തവിടു മുറിയിലും തൊഴുത്തിന്റെ എറേത്തും ഒക്കെ സ്ഥാനം പിടിച്ചൂ....അതിൽ പലതും പിന്നീട് കണ്ടെടുത്തത് തറവാട് വീട് പൊളിക്കുംബോൾ മാത്രമാണ് ......ഉപ്പ വന്നതിനു ശേഷം എന്നെ എന്റെ കൂട്ടുകാർക്കു വല്യേ കാര്യമാണ്...കാരണം ഞാൻ കളിക്കാൻ പോകുബോൾ പോക്കറ്റ് നിറച്ച് മിഠായി കൊണ്ടു പോയി വിതരണം ചെയ്യും....അപ്പോ പിന്നെ മൈൻഡ് ചെയ്തിലെങ്കിലല്ലേ അൽഭുതമുള്ളൂ....

അങ്ങിനെ ഒരു ദിവസം കളിയും കറക്കവും കഴിഞ്ഞു വീട്ടിൽ വന്നപ്പോ‍ൾ ആണ് ഒരു വണ്ടി വന്ന് നിന്നു ഭക്ഷണ സാധങ്ങൾ ഇറക്കി വെക്കുന്നത് കണ്ടത്.....തറവാട്ടിലെ തലമുതിർന്ന കാരണവർ എന്ന നിലയിൽ കാരണം അന്യേഷിച്ചപ്പോൾ ആണ് നാളെ എന്റെ ഉമ്മാന്റെ വീട്ടിൽ നിന്ന് എല്ലാരും വരുന്നുണ്ട് എന്നും,അവർ വരുന്നതിനാൽ ഉണ്ടാക്കുന്ന ബിരിയാണിക്ക് ഉള്ള സാധനങ്ങൾ ആണ് ഇതെന്നും അറിഞ്ഞതു....ബിരിയാണി എന്ന് കേട്ടപ്പോള്‍ തന്നെ എനിക്ക് പെരുത്ത്‌ സന്തോഷമായി ...മാത്രമല്ല ഉമ്മാടെ വീട്ടുകാര് എന്ന് പറയുമ്പോള്‍ എന്റ്റെ ഉമ്മുമ്മ ഒക്കെ വരും ...(ഉമ്മുമ്മ കറുത്തതായോണ്ട് ഉമ്മ കറുത്തു, ഉമ്മ കറുത്തത് കൊണ്ട് ഞാനും - അതാണ് ഉമ്മുമ്മ എനിക്ക് ചെയ്ത ഒരേ ഒരു ദ്രോഹം... )..........വയറു നിറഞ്ഞാലും ചോറ് വാരി തരുന്നതു നിർത്തില്ല എന്നൊരു കുഴപ്പം കൂടി ഉണ്ടെങ്കിലും, ഉമ്മുമ്മ വന്നാല്‍ എനിക്ക് നിറയെ മിട്ടായിയും കാശും ഒക്കെ തരും.....മാത്രമല്ല മറ്റ് കുട്ടികളേക്കാൾ എന്നെ ആണ് ഉമ്മുമ്മാക്കു ഇഷ്ട്ടം...എന്റെ ഏതു സല്പ്രവർത്തിയേയും ചീത്തയുടേയും തല്ലിന്റേയ്യും പുറംച്ചട്ടയോടെ അനുമോദിക്കുന്ന ഉമ്മാക്കുള്ള മറുമരുന്നു കൂടിയാണ് ഉമ്മുമ്മ.....അതോണ്ട് തന്നെ ബിരിയാണിയും ഉപ്പുംമയും എല്ലാം കൂടിയാകും എന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ നിനച്ചിരികാതെ ഒരു വല്യേ പെരുന്നാള് കിട്ട്യേ സന്തോഷമായി ..രാത്രിയില്‍ ബിരിയാണി സാധനങ്ങള്‍ നന്നാകാനും പിടികാനുമുള്ള വീട്ടിലെ പെണ്ണുങ്ങളുടെ പരിപാടിയുടെ ഇടയില്‍ ഞാനും എന്നാല്‍ കഴിയുന്ന വിധം ഒത്തു ചേര്‍ന്നു......(പ്രത്യേകിച്ച് അണ്ടിപ്പരിപ്പ് മുന്തിരി ക്യാരറ്റ് എന്നിവയില്‍ )

അടുത്ത ദിവസം കാലത്ത് എണീറ്റ്‌ വന്നപ്പോള്‍ തന്നെ ബിരിയാണി ഉണ്ടാക്കാന്‍ ഹംസുക്ക വന്നിരിക്കുന്നത് കണ്ടു.....ഞാന്‍ പല്ലൊന്നും തേക്കാതെ ഹസ്സന്കാടെ അടുത്ത്‌ പോയി നിന്നു അങ്ങേരു ഭക്ഷണം ഉണ്ടാക്കുന്നത്‌ നോക്കി നിന്നു ...എന്റ്റെ മാമ്മീടെയും മൂത്തുമ്മാടെയും കുട്ട്യോളു ആദ്യം തന്നെ അവിടെ സ്ഥാനം പിടിച്ചിരുന്നു (ചീരാപ്പു പിള്ളേര്‍ക്ക് വേറെ പണിയൊന്നുമില്ലല്ലോ)......കുറച്ചു കഴിഞ്ഞപ്പോള്‍ ഉമ്മ വന്നു എന്നെ വിളിച്ചു കൊണ്ട് പോയി പല്ല് തേപ്പിച്ചു കുളിപ്പിച്ച് ഭക്ഷണം കഴിപ്പിച്ചു.....എന്നിട്ട് "ഉപ്പയും കുഞ്ഞുപ്പയും ചെറിയ മാമ്മിയും കൂടി ചാവക്കാട് ഉള്ള മാമ്മിയെ വിളിക്കാന്‍ പോകുന്നുണ്ട് ,ഉപ്പ കൊണ്ട് വന്ന പുതിയ ഡ്രസ്സ്‌ എടുത്തിട്ടു നീയും പൊക്കോ" എന്ന് ഉമ്മ പറഞ്ഞു.....തറവാട്ടിലെ മറ്റു കൂപാറ്റ പിള്ളേരെ ഒന്നും വിളികാതെ എന്നെ മാത്രം വിളിച്ചത് കൊണ്ട് എന്റ്റെ അഹങ്കാരം തറവാടിന്റ്റെ തട്ടും പൊളിച്ചു മോളിലോട്ട് ഉയര്‍ന്നു....ഉപ്പ കൊണ്ട് വന്ന പുതിയ ഷര്‍ട്ടും പാന്റും തന്നെ ഇട്ടു ഞാന്‍ ഒരു പുത്യാപ്ല ചെക്കനെ പോലെ വീട്ടിൽ നിന്ന് ഇറങ്ങി കാറിൽ കേറി, കുഞ്ഞിപ്പ സമ്മതിക്കാഞ്ഞിട്ടു കൂട്ടി ഉപ്പാനോട് വാശി പിടിച്ച് ഞാൻ തെറ്റത്തെ സീറ്റിൽ കേറി ഞെളിഞ്ഞിരുന്നു .....

ഞങ്ങള് നേരെ അമ്മായീടെ വീട്ടില്‍ ആണ് പോയത് ...സ്നേഹിച്ചു സ്നേഹിച്ചു നക്കി കൊല്ലും എന്ന് പറയുന്ന ടൈപ്പിൽ ഉള്ള എന്റ്റെ വെല്ലിമാടെ മറ്റൊരു അവതാരം ആണ് ഈ കക്ഷി...മഹാനും മഹാനീയനുമായ സര്‍വോപരി സല്‍ഗുണസമ്പന്നനുമായ എന്റ്റെ പേരിട്ടത് ഇങ്ങേരാണ് എന്നത് കൊണ്ടോ എന്തോ ഇങ്ങേരെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് .....ഞങ്ങളവിടെ പോയി ചായ ഒക്കെ കുടിച്ചു അമ്മായിയെയും കൊണ്ട് തിരിച്ചു പോന്നു....തിരിച്ചു പോരുന്ന വഴിയില്‍ വണ്ടി നിര്‍ത്തി ഉപ്പ എനിക്ക് മാഗോ ഫ്രൂട്ടിയും നുറുക്കുമൊക്കെ വാങ്ങി തന്നുവെങ്കിലും എന്റെ ചിന്ത വീട്ടിലെ ബിരിയാണിയിൽ മാത്രമായിരുന്നു........കാറില്‍ കറങ്ങുന്നതും മറ്റും ഒക്കെ ഇഷ്ട്ടം തന്നെയാണ്, പക്ഷെ ഹസന്ക്ക ബിരിയാണി വെക്കാന്‍ വന്ന ദിവസം തന്നെ ഇങ്ങനെ വേറെ ഒരു പരിപാടി ഉണ്ടായതില്‍ സങ്കടം തോന്നി ....അത് കൊണ്ട് തന്നെയാണ് കുഞ്ഞിപ്പായ്ക്ക് ഡോക്ടറെ കാണണം, ഹോസ്പിറ്റലില്‍ പോയിട്ട് വീട്ടില്‍ പോകാം എന്ന് പറഞ്ഞപ്പോള്‍ അതൊക്കെ പിന്നെ കണ്ടാ പോരെ എന്ന് മനസ്സിൽ തോന്നിയത്...പക്ഷേ ഞാനൊന്നും പുറത്തു പറഞ്ഞില്ല....

വണ്ടി ഹോസ്പിറ്റലില്‍ നിര്‍ത്തി....ഞാനും അമ്മായിയും വണ്ടിയില്‍ തന്നെ ഇരുന്നു...ഉപ്പയും കുഞ്ഞുപ്പയും കൂടി അകത്തു പോയി കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു, എന്നിട്ട് ഇടയ്ക്കു സ്കൂളില്‍ പോകുമ്പോള്‍ മാത്രം എനിക്ക് ഉണ്ടാകുന്ന വയറുവേദന കൂടി ഒന്ന് കാണിചേക്കാം എന്നും പറഞ്ഞു ഞങ്ങളോടും വരാന്‍ പറഞ്ഞു.......വയറുവേദനയുടെ യഥാര്‍ത്ഥ കാരണം ഉപ്പാനോട് പറയാനുള്ള പേടി കൊണ്ട് ഞാനൊന്നും പറയാതെ പിന്നാലെ നടന്നു....വെളുത്തു സുന്ദരിയായ ഒരു നേഴ്സ് വാതില്‍ തുറന്നു തന്നു, ...ഞങ്ങള് ഡോക്ടറുടെ മുറിയില്‍ കയറി..... തേഞ്ഞ ബ്രഷ് പോലെ പുരികമുള്ള, പല്ല് മുഴുവന്‍ പുറത്തോട്ടു കാട്ടിചിരിച്ചു വര്‍ത്താനം പറയുന്ന , കഷണ്ടി തലയില്‍ പൂര്‍ണ്ണചന്ദ്രന്‍ തെളിയുന്ന ഒരു മധ്യവയസ്സൻ ഡോക്ടര്‍ ചിരിച്ചു കൊണ്ട് ഞങ്ങളെ വരവേറ്റു .....

ചെന്നപാടെ അയാള്‍ അടുത്തു കണ്ട കസേരയില്‍ എന്നെ പിടിച്ചിരുത്തി, അയാളുടെ മേശവലിപ്പ് തുറന്നു എനിക്ക് രണ്ടു മിട്ടായി എടുത്തു തന്നു..... നന്നായി പടിക്കുന്നില്ലേ എന്നൊക്ക ചോദിച്ചു...അതിനു ശേഷം അടുത്തു നിര്‍ത്തി വയറില്‍ മെല്ലി തലോടി ഏതു ഭാഗത്താണ് വയറു വേദന വരുന്നത് എന്ന് ചോദിച്ചു ....ഇല്ലാത്ത വയറു വേദന എവിടെയാണെന്ന് പറയും?? എന്നാലും ഞാന്‍ വലതു വശം തൊട്ടു കാണിച്ച്" ഇടയ്ക്കു മാത്രേ വരാറുള്ളൂ , ഇപ്പൊ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു" ... മനസ്സില്‍ ചെറിയൊരു പേടിയുണ്ടായിരുന്നു....ഇല്ലാത്ത വയറു വേദന ഡോക്ടര്‍ എങ്ങാനും കണ്ടു പിടിച്ചാല്‍ !!!

"അത് സാരമില്ല, എന്തായാലും വന്നതല്ലേ ഒന്ന് മൊത്തത്തില്‍ ചെക്ക്‌ ചെയ്തിട്ട് പോകാം " എന്ന് പറഞ്ഞിട്ട് ഡോക്ടര്‍ എന്നോട് ട്രൌസര്‍ ഊരി അവിടെ കണ്ട കട്ടിലില്‍ കയറി കിടക്കാന്‍ പറഞ്ഞു ....അയ്യേ ട്രൌസര്‍ ഊരുകയോ......അതും സുന്ദരിയായ ആ നേഴ്സ് അവിടെ നില്‍കുമ്പോള്‍.....ശ്യോ, എനിക്ക് നാണം വന്നു....അത് കൊണ്ട് തന്നെ ഞാനങ്ങിനെ ഒന്ന് അമാന്തിച്ചു നിന്നു...

"നീ ഇങ്ങനെ നാണിച്ചു നില്‍ക്കുവൊന്നും വേണ്ടാഡാ , ട്രൌസര്‍ അഴിച്ചു കേറി കിടന്നോ....ഇവിടെ ഇപ്പൊ നിന്റെ സുട്ടാണി കാണാന്‍ വേണ്ടി ആരും നില്‍ക്കുന്നൊന്നുമില്ല " വെയിറ്റ് അടിച്ചു നിന്ന എന്റെ മാനം മുഴുവന്‍ കപ്പല് കേറ്റിവിട്ടു കൊണ്ട് കുഞ്ഞിപ്പയുടെ കമന്റ് ....അല്ലെങ്കിലും ഈ കുഞ്ഞിപ്പമാരൊക്കെ മഹാ അലവലാതികള്‍ ആണ്, ഞാനും ഒന്ന് വലുതാവട്ടെ എന്നിട്ട് കുഞ്ഞിപ്പാക്ക് ഉള്ളത് ശെരിയാക്കി തരാം ....


എന്തായാലും ഇടിഞ്ഞ മാനവും പേറി ഞാന്‍ ട്രൌസര്‍ അഴിച്ചു കട്ടിലില്‍ കേറി കിടന്നു....ഡോക്ടര്‍ അടുത്തു വന്നു ഷര്‍ട്ട് മുകളിലോട്ടു തിരുകി കയറ്റി വെച്ചിട്ട് ശെരിക്കും ഒന്ന് ചെക്ക് ചെയ്യണമെന്നും എന്നോട് കണ്ണടച്ച് കിടക്കാനും പറഞ്ഞു ...എന്തായാലും വന്നു പെട്ടില്ലേ,ഞാന്‍ കണ്ണടച്ച് കിടന്നു......ആരോ വന്നു എന്റെ കൈ രണ്ടും ബലത്തില്‍ പിടിച്ചു, ഞാന്‍ കണ്ണ് തുറന്നു നോക്കി.....മാമ്മി ആയിരുന്നു അത്, അപ്പൊ തന്നെ കുഞ്ഞിപ്പ കാലും പിടിച്ചു ..... വേദനയില്ലാത്ത ഒരു ഇന്‍ജെക്ഷന്‍ എടുക്കട്ടെ എന്ന് ചോദിച്ച ഡോക്ടര്‍ , എന്റ്റെ സമ്മതത്തിനു കാത്തു നില്‍ക്കാതെ അയാള്‍ സൂജി കുത്തി,എന്നിട്ട് എന്റ്റെ സുട്ടാനിയുടെ മുകളില്‍ മരുന്നോ എന്തോ പുരട്ടി ...അപ്പോഴാണ്‌ എനിക്ക് കാര്യങ്ങളുടെ പന്തിയല്ലെന്നു മനസ്സിലായത്‌.........രണ്ടു നാല് ദിവസങ്ങള്‍ക്ക് മുന്നേ മാമ്മി എന്റെ സുട്ടാനി അടുത്തു തന്നെ ചെത്തും എന്ന് പറഞ്ഞു കളിയാക്കിയ കാര്യം എനിക്ക് ഓര്‍മ്മ വന്നു .....മൂത്തവര് ചൊല്ലും വാക്കും മുതുനെല്ലിക്കയും വീണ്ടും വീണ്ടും കൈക്കുക ആണല്ലോ എന്റെ റബ്ബേ .....തുംബില്ലാത്ത സുട്ടാണിയെ കുറിച്ച് ഓര്‍ത്തപ്പോള്‍ മനസ്സില്‍ ബിരിയാണി എന്നും മറ്റും പറഞ്ഞു വെറുതെ പൊട്ടിയ ലഡ്ഡു ഒക്കെ പൊട്ടിയൊലിച്ച് വേസ്റ്റ് ആയിപോയി .....രണ്ടു കയ്യും കാലും ബലമായി പിടിച്ചത് കൊണ്ട് എനിക്ക് അനങ്ങാന്‍ പറ്റിയില്ല....ഡോക്ടര്‍ മരുന്ന് പുരട്ടി എന്റെ സുട്ടാനിയുടെ തൊലി ചെത്തി ...വേദന കൊണ്ട് ഞാന്‍ പുളഞ്ഞു.......അറിയാവുന്ന തെറികള്‍ ഒക്കെ ഞാന്‍ ഡോക്ടറെയും കുഞ്ഞിപ്പയെയും വിളിച്ചു പറഞ്ഞു ....ഇടയ്ക്കു കാലൊന്നു അയഞ്ഞു കിട്ടിയപ്പോള്‍ ഉള്ള ശക്തിയും എടുത്തു കുഞ്ഞിപ്പാടെ മോന്തക്ക് ഒരു ചവിട്ടും കൊടുത്തു...ഒന്ന് കൂടികൊടുക്കണം എന്ന് വിചാരിച്ചതാ, അപ്പോഴേക്കും എന്റ്റെ കാലു വീണ്ടും പിടിച്ചു ......,തീരെ അനങ്ങാന്‍ പറ്റാത്ത വിധം അവരെന്നെ പിടിച്ചു ഡോക്ടര്‍ സമയമെടുത്തു അയാളുടെ പണി പൂര്ത്തികരിച്ചു...

തീര്‍ന്നു, ഇനി സാരല്യാ...രണ്ടു ദിവസം കൊണ്ട് ശേരിയാവും കേട്ടോ എന്ന് ഡോക്ടര്‍ പറഞ്ഞു....അത്രയും നേരം വേദന കൊണ്ട് കണ്ണ് നിറഞ്ഞു നിലവിളിച്ച ഞാന്‍ താഴോട്ടു നോക്കി.....കത്തിതീരാനായ കംബിപൂത്തിരി പോല്ലേ ചോരയൊലിപ്പിച്ച് എന്റെ സുട്ടാണി ...ഡോക്ടര്‍ ചോര തുടച്ചു വെള്ള ബാന്‍റെജ് ഇട്ടു .....കുറച്ചു നേരം എന്നെ അവിടെ തന്നെ കിടത്തി...

കുറച്ചു കഴിഞ്ഞു ഉപ്പ എന്നെ വണ്ടിയില്‍ എടുത്തു കൊണ്ട് പോയി ഇരുത്തി ........വേദനയും സങ്കടവും കൊണ്ട് ഞാന്‍ കരഞ്ഞു കൊണ്ട് തന്നെ ഇരുന്നു....തിരിച്ചു വീട്ടില്‍ പോരുന്ന വഴിയില്‍ വണ്ടി നിര്‍ത്തി ഉപ്പ എനിക്ക് കുറെ മിട്ടായിയും ചിപ്സും ഫ്രൂട്ടിയും ഒക്കെ വാങ്ങി തന്നു.....അപ്പൊ മനസ്സൊന്നു തണുത്തുവെങ്കിലും നഷ്ട്ടപെട്ടതിനെ ഓര്‍ത്ത്‌ അപ്പോഴും എന്റെ കണ്ണ് നനഞ്ഞിരുന്നു.....



╚►നിച്ചുട്ടന്‍സ്‌ ◄╝


http://nichuttansworld.blogspot.com

അഫ്സൂന്റെ കല്യാണം :: ഒരു ഫ്ലാഷ്ബാക്ക് !!!

വളരെ നല്ല കൂട്ടുകാരായിരുന്നു ഞാനും അഫ്സലും....അഫ്സ്‌ എന്നും അഫ്സു എന്നും സ്നേഹം മൂക്കുമ്പോള്‍ @##%$$%$^^$%##@ എന്നുമൊക്കെയാണ് ഞാനവനെ വിളിച്ചിരുന്നത് .....ലോകത്തുള്ള സകല ഹറാം പിറപ്പും പഠിച്ചിട്ടുള്ള ഞാന്‍ അവനെ പരിച്ചയപെട്ടപോള്‍ മാത്രമാണ് ഞാന്‍ ഡീസന്റ് ആണെന്നും വായനോട്ടം കമന്റടി അടിപിടി തുടങ്ങിയ അന്താരാഷ്‌ട്രകാര്യങ്ങളില്‍ ശിശു മാത്രമാണെന്നും മനസ്സിലാക്കിയത്, ഈ ലോകത്ത് എന്തൊക്കെ ഇനിയും പഠിക്കാന്‍ കിടക്കുന്നു.......അവന്റെ സഹവാസം എന്നെ ഞാന്‍ വെറുമൊരു പൊട്ടക്കിണറിലെ തവള മാത്രമാണെന്നും അവന്‍ കാടും നാടും വാഴുന്ന സിംഹമാണെന്നും ഉള്ള തിരിച്ചറിവ് നല്‍കി ......സിംഹമെങ്കിലും ലവന്‍ പുലിയാണ് കേട്ടോ ....പ്പു പുലി ............ആറു മാസത്തെ കമ്പ്യൂട്ടര്‍ കോഴ്സ് കഴിഞ്ഞിട്ടും അവന്റ്റെ കൂടെ പഠിക്കാന്‍ വേണ്ടി മാത്രം ഞാന്‍ ആറു മാസത്തെ വേറെ കോഴ്സിനു ചേര്‍ന്നു.....അത്രയ്ക്ക് വല്യേ കൂട്ട് ...."ഈന്നാംപേച്ചിക്ക് കൂട്ട് കിട്ടിയത് WOODEN പട്ടി" എന്നാണ് എന്റ്റെ ഉമ്മച്ചി ഞങ്ങളുടെ അള്‍ട്ടിമേറ്റ് കോമ്പിനേഷന് വിളിച്ചിരുന്ന പേര് ......പുറത്തു കളര്‍ ചട്ട ഇല്ലാത്തൊരു ഉടായിപ്പ് എന്സൈക്ലോപെഡിയ ആണ് എങ്കിലും ലവന് സ്നേഹമുണ്ട്......ഒരുപാട് സ്നേഹമുണ്ട് ...ചെമ്പരത്തി പൂവ് വേണമെന്ന് പറഞ്ഞാല്‍ കരളു പറിച്ചു തരും.... കരളു വേണമെന്ന് ചോദിക്കരുത് , കാരണം ലവന്‍ വേറെ വല്ലതും കാണിച്ചു തരും....ഹോ,വേണ്ടേ വേണ്ട എന്ന് പറയേണ്ടി വരും അവസാനം !!!
കമ്പ്യൂട്ടര്‍ ക്ലാസ്സില്‍ തുടങ്ങിയ സൌഹൃതം ബസ്‌ സ്റ്റോപ്പ്‌, കോഫി ഷോപ്പ്, കൂള്‍ ബാര്‍, ബസ്‌ സ്റ്റാന്റ്, ലേഡീസ്‌ കോളേജ് , പൂരപറംബ് , സിനിമ തിയറ്റര്‍ , കള്ളുഷാപ്പ് , ബാര്‍ അങ്ങിനെ വെത്യസ്ത മേഖലകളിലോട്ടു വളര്‍ന്നു വലുതായി....ആത്മവിദ്യാലയം വളര്‍ന്നു സ്വാശ്രയഎഞ്ചിനീയറിംഗ് കോളേജ്‌ ആയി എന്ന് പറയുന്നതാവും ശേരി ....പെന്‍പിള്ളേരെ കണ്ടാല്‍ എന്റെ മച്ചാന് ഒരു മാതിരി പൂച്ച ഉണക്കമത്തി കണ്ട ബേജാറ് ആണ്....പിന്നെ വീടെന്തു കുടിയെന്തു.....അങ്ങേര്‍ ഒട്ടു സ്വന്തം വീട്ടില്‍ പോകുവേം ഇല്ല ഞങ്ങളെ പോകുവാന്‍ സമ്മധിക്കുകയുമില്ല...... അവന്റ്റെ നോട്ടം x ray മെഷീന്‍ സ്ക്കാനിംഗ് പോല്ലേ ആണെന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല ........എത്ര കെലിച്ച പെണ്ണ് ആണെങ്കിലും അവന്റെ നോട്ടത്തില്‍ ഒന്ന് ചൂളി പോകും.......അമ്മാച്ചിരി നോട്ടവും ഭാവവുമല്ലേ അണ്ണന്റെ സ്പെഷ്യല്‍സ്

ആര്യഭട്ട ലേഡീസ്‌ കോളേജ് എന്നും അവന്റെ മെയിന്‍ വീക്നെസ് ആയിരുന്നു .... ആര്യഭട്ട വിട്ടു വരുന്ന പെണ്‍ പിള്ളേരെ ജാക്കി വെക്കാന്‍ വേണ്ടി ഞങ്ങളുടെ വീടിന്റ്റെ route അല്ലാതിരുന്നിട്ടു കൂടി ചാവക്കാട് ബസ്‌ സ്റ്റാന്‍ഡില്‍ പോയി അവിടുന്ന് കോളേജ് വിടുന്ന ടൈമില്‍ റിട്ടേണ്‍ വരുന്ന ബസ്സില്‍ തിരിച്ചു വരും ......ഞാന്‍ ഒറ്റയ്ക്ക് പോകും എന്ന് വലിയ വായില്‍ വീമ്പ് പറയുമെങ്കില്‍ കൂടി അതിനും , "പടുപാവം" എന്നെ പിടിച്ചു കൊണ്ട് പോകും .....ഞങ്ങടെ ഉപ്പുപ്പാടെ ഉപ്പുപ്പ ചെയ്ത പുണ്യം ആണോ എന്തോ, ഏതായാലും നാളിതു വരെ പോലീസ് പിടിച്ചില്ല.......പിടിച്ചാലും ലവന് പ്രശ്നം അല്ല ...പോലീസ് പിടിക്കുന്നത്‌ ആണ്‍ പിള്ളേരെ ആണ് എന്നതാണ് അങ്ങേരുടെ മതം...എന്റ്റെ വീട്ടില്‍ അറിഞ്ഞാല്‍ തൃശ്ശൂര്‍ ജില്ലക്ക് പുറത്തു ഇന്ത്യയും ബോംബയും കുന്നംകുളവും വിട്ടു വെല്ല അണ്ടകടാഹത്തിലും പോകേണ്ടി വരും എന്ന് ഈ നല്ലവനായ കുഞ്ഞാടുണ്ടൂ അറിയുന്നു.....അറിഞ്ഞാലും ആരു കേള്‍ക്കാന്‍ ....ആരു അറിയാന്‍......

അങ്ങിനെ പഠിച്ചിട്ടും പഠിച്ചിട്ടും കമ്പ്യൂട്ടര്‍ കോഴ്സ് തീരാത്തത് കൊണ്ടും, വീട്ടില്‍ വരുന്ന കമ്പ്ലൈന്റ്സ് തീര്‍ക്കാന്‍ മാത്രം ഒരാളെ വെക്കണം എന്നൊരു അവസ്ഥ വന്നത് കൊണ്ടും എന്റ്റെ പഠിപ്പ് വീട്ടുകാര് നിര്‍ത്തി......എന്നിട്ട് മാമന്റ്റെ കടയില്‍ കമ്പ്യൂട്ടര്‍ ബില്ലിംഗ് തസ്തികയില്‍ നിയമനവും മേടിച്ചു തന്നു ....അഫ്സു ആണെങ്കില്‍ എഴുതിയിട്ടുള്ള മറ്റു പരീക്ഷകള്‍ പോലെ തന്നെ ഓട്ടോ കാര്‍ഡ് കോഴ്സിനും തോറ്റുവെങ്കിലും വാപ്പന്റ്റെ കാശിന്റ്റെ പുറത്തു സിവില്‍ എഞ്ചിനീയര്‍ സര്‍ട്ടിഫിക്കറ്റ് എടുകകയും ആറു മാസം കൊണ്ട് സ്വന്തമായി കണ്‍സ്ട്രക്ഷന്‍ ഓഫീസ് ഇടുകവും ചെയ്തു....അവന്‍ പണിത വീടുകളുടെയും കെട്ടിടങ്ങളുടെയും കഥ ഞാനിവിടെ പറയുന്നില്ല....എന്തിനാ വെറുതെ നമ്മളായിട്ട് നമ്മുടെ കൂട്ടുകാരെ കുറ്റം പറയുന്നത്

വേറെ വേറെ ജോലിയും കൂലിയും ഒക്കെ ആയപ്പോള്‍ ഞങ്ങള്‍ ആത്മമിത്രങ്ങള്‍ക്ക് സ്ഥിരം കാണാന്‍ പറ്റാതെയായി ...എങ്കിലും എന്തെങ്കിലും തരത്തില്‍ ഒരൊഴിവ് കിട്ടുകയാണെങ്കില്‍ കപ്പ നട്ടിരിക്കുന്നിടത് പെരുച്ചാഴി എത്തും എന്ന് പറയുന്നത് പോലെ എന്റടുത്തു ലവന്‍ പാഞ്ഞെത്തും ...അതാണ്‌ ഞങ്ങടെ ആത്മാര്‍ത്ഥസ്നേഹം!!

അങ്ങിനെ ഇണപിരിയാകൂട്ടരായി ആയി ഞങ്ങള്‍ ജീവിതം തള്ളി നീക്കുന്നതിന്റെ ഇടയില്‍ ആണ് അവനൊരു വീട്ടിന്‍റ്റെ പുതിയ വര്‍ക്ക്‌ കിട്ടുന്നത്....അവിടെ പണി ഏറ്റെടുക്കാന്‍ പോയ അന്ന് തന്നെ അടുത്ത വീട്ടില്‍ ഉള്ള ഒരു താത്തകുട്ടിയെ കണ്ടു വെച്ച് വന്നു കക്ഷി....അവന്‍ പണിയുന്ന വീടിന്റെ ഉടമസ്ഥന്റെ ഇക്കാന്റ്റെ മോളാണത്രേ .....അവളുടെ വീട്ടില്‍ ആണെങ്ങില്‍ അവളും ഉമ്മയും മാത്രേ ഉള്ളു, ഉപ്പ ഗള്‍ഫിലും ആകെ ഉള്ളൊരു താത്തയുടെ കല്യാണം കഴിഞ്ഞതുമാണ്......എല്ലാം കൊണ്ടും വൈദ്യന്‍ കല്‍പ്പിച്ച ബൂസ്റ്റ്‌ ഗവണ്മെന്റ് ഹോസ്പിറ്റലില്‍ ഫ്രീയായി കൊടുക്കുന്നു എന്ന് പറയുന്ന തരത്തില്‍ ആയി ....അവിടെ വെള്ളം കുടിക്കാന്‍ പോയി പോയി അവസാനം ലവന്‍ അവളെ വളച്ചു.......ഒരു തവണ വേലി ചാടിയ പെണ്ണാണെന്ന് പിന്നീട് ഞാന്‍ എന്റ്റെ dictative sense വെച്ചു കണ്ടുപിടിച്ചു അവനെ ദ്ധരിപ്പിച്ചെങ്കിലും "experience makes man perfect" എന്ന അവന്‍ ഏതോ ക്ലാസ്സില്‍ ഇമ്പോസിഷന്‍ എഴുതി പഠിച്ച പാഠം ആണ് എനിക്ക് ലഭിച്ച മറുപടി......"വെറുതെ കൊണ്ട് നടക്കാനണെടാ ചെക്കാ, ഇവളെ ഒക്കെ ആര് കെട്ടുന്നു" എന്ന് അതിന്റ്റെ തുടര്‍ച്ചയെന്നോണം എന്നോട് എന്നെ ബോധ്യപെടുത്താന്‍ എന്നാ പോലെ പറഞ്ഞു ......

അങ്ങിനെ ആ വിശുദ്ധ പ്രണയം നന്നായി വെള്ളമൊഴിച്ചു ചാണകവും ചുണ്ണാമ്പും ഇട്ടു വളര്‍ത്തിയ കൈപ്പത്തൈപോലെ പടര്‍ന്നു പന്തലിച്ചു തളച്ചു വളര്‍ന്നു ....ഞാന്‍ എന്റ്റെ മാമ്മാനെ എങ്ങിനെ കുത്തുപാള എടുപ്പിക്കും എന്നതില്‍ P H D എടുക്കുന്ന തിരക്കില്‍ ആയിരുന്നതിനാല്‍ പലപ്പോഴും ആ പ്രണയത്തിന്റ്റെ പുരോഗതി എനിക്ക് നേരിട്ട് അറിഞ്ഞു ബോധ്യപെടാന്‍ പറ്റിയില്ല....എങ്കിലും അവന്‍ അവളെ കാണാറുണ്ട് എന്നും അവളെ പലയിടത്തും കൊണ്ട് പോകാര്‍ ഉണ്ടെന്നും അവന്‍ മുഖേനയും പലര് മുഖേനയും ഞാന്‍ അറിഞ്ഞു.....നടക്കട്ടെ, നടകട്ടെ പിള്ളേരുടെ ആഗ്രഹം അല്ലെ; ഞാനും കരുതി ......പ്രണയം മുറുകുന്തോറും അവനു ആവേശവും കൂടി....കൂടെ കൂടെ അവളുടെ വീട്ടില്‍ പോകണമെന്നായി അവന്‍....അതും രാത്രി.......ആദ്യം പോകുമ്പോള്‍ അവനു ധൈര്യത്തിന് ഞാന്‍ കൂടെ ചെല്ലണമെന്ന് വാശി പിടിച്ചു അവന്‍.....എനിക്ക് തന്നെ ആവശ്യത്തിന് ധൈര്യമില്ല, പിന്നെയാ അവന്റെ ധൈര്യത്തിന് ....ഞാന ചെക്കനെ ആവുന്നവിധം കുറെ ഉപദേശിച്ചു, ചീത്ത പറഞ്ഞു.....പക്ഷെ ലവനുണ്ടോ വഴങ്ങുന്നു.....അവന്‍ ഒറ്റയ്ക്ക് പോകുമെന്ന്.....അത് വേണ്ട, ആവശ്യം ഘട്ടത്തില്‍ അവനെ ഒറ്റയ്ക്ക് വിടുന്നത് ശരിയല്ലല്ലോ ....ഞാനും പോവമെന്നു വിചാരിച്ചു......second show കാണാന്‍ എന്ന് പറഞ്ഞു ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി......അഫ്സുവിന്റെ കൂടെ എന്ന് പറഞ്ഞപ്പോ എന്റ്റെ ഉമ്മ, dictative ജമ്പന്‍ കള്ളന്‍ ചൊപ്രുനെ ചോദ്യം ചെയ്യുന്ന പോലെ എങ്ങോട്ട്, എപ്പോ എന്തിനു എന്നിങ്ങനെ ഒരു നൂറു ചോദ്യം ചോദിച്ചു , എന്റ്റെ ഉത്തരം കൊണ്ട് satisfied ആയതു കൊണ്ട് മാത്രം പറഞ്ഞു വിട്ടു ......

രാത്രി പതിനൊന്നു കഴിഞ്ഞാണ് ഞങ്ങള്‍ അവിടെ എത്തിയത് ....അവളുടെ ഉമ്മ പത്തിന് കിടക്കും എന്ന് അവള് ഇവനോട് മുന്നേ കൂട്ടി പറഞ്ഞു കൊടുത്തിട്ടുണ്ട് ....... വീടിന്റ്റെ അടുത്തെത്തിയപ്പോള്‍ അവന്‍ ഇറങ്ങി....ഞാന്‍ ബൈക്ക് അടുത്ത ഇടവഴിക്കരികില്‍ സൈദ്‌ സ്ടാന്റ്റ്‌ വെച്ചു....."നീയിവിടെ നിന്നോ, ആരെങ്ങിലും വരുന്നുണ്ടെങ്കില്‍ സിഗ്നല്‍ തന്നാല്‍ മതി " എന്നും പറഞ്ഞു അവന്‍ അവളുടെ വീട്ടിലോട്ട് പോയി "ഡാ ഞാനും വരുന്നു," എന്ന് പറയണമെന്നുണ്ടായിരുന്നു .....പക്ഷെ മൂട്ടിനു തീ പിടിച്ച പോലുള്ള അവന്റ്റെ പോക്ക് കണ്ടപ്പോള്‍ എന്റ്റെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി.....അല്ലെങ്കിലും പൊന്നുരുക്കുന്നിടത്ത് ഞാന്‍ പോയി നിന്ന് വെറ്തെ എന്റെ കണ്ട്രോള്‍ കളയണ്ടല്ലോ....എന്നെ ഞാന്‍ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്

സമയം ഏകദേശം രാത്രിയുടെ ഏഴാം യാമ്മമായെന്നു തോന്നുന്നു ......കുറ്റ കൂരിരുട്ടാണ് ....നല്ല തണുപ്പു ...എവിടെ നിന്നോ ഒരു പട്ടി മോങ്ങുന്നുണ്ട് .......ഉറക്കളില്ലാത്ത നായിന്റെ മക്കള്‍ !!!....
അവളുടെ വീട് കഴിഞ്ഞു രണ്ടു പറമ്പ് കഴിഞ്ഞാണ് വേറെ വീടുകള്‍ .....ഞാന്‍ നില്‍ക്കുന്ന സൈഡില്‍ കുറച്ചു കുറ്റിക്കാടുകള്‍ മാത്രം ......എനിക്ക് പേടിയാവാന്‍ തുടങ്ങി....പേടിയല്ല, ടെന്‍ഷന്‍ ...ആ വഴിയെങ്ങാനും പാസ് ചെയ്യുന്ന ലോലഹൃദയരായ വെല്ല പ്രേതമോ പിശാശോ എന്നെ കണ്ടു പേടിച്ചാല്‍ !!! ഓര്‍ക്കുമ്പോള്‍ തന്നെ എനിക്കൊരു നടുക്കം തോന്നി .... ഞാന്‍ ഡ്രാക്കുള പിതാശ്രിയെ പ്രാര്‍ത്ഥിച്ചു നിന്നു....എന്റെ കയ്യില്‍ ഇഷ്ട്ടം പോലെയുള്ള സമയം വെറുതെ ഇങ്ങനെ അരിച്ചു അരിച്ചു പോയി തുടങ്ങി.... പട്ടി ചന്തക്കു പോയ പോല്ലേ കുറെ നേരമായി അങ്ങിനെ ആ തണുപ്പത്ത് നില്‍ക്കാന്‍ തുടങ്ങിയിട്ട് " പണ്ടാരകാലന്‍, കാലമാടന്‍ എന്ന് തുടങ്ങി എന്നെയും കൊണ്ട് പോകാത്ത ദേഷ്യത്തിനും കൂട്ടി മോശമില്ലാത്ത തെറി ഒക്കെ ഞാന്‍ അഫ്സുവിനെ മനസ്സ് കൊണ്ട് വിളിച്ചു

ഒരു മണിക്കൂറോളം കഴിഞ്ഞാണ് അവന്‍ തിരിച്ചു വന്നത്....."ഡാ, വല്ലതും നടന്നോ " എന്റ്റെ ആകാംക്ഷ കൊണ്ട് ഞാന്‍ ചോദിച്ചു....."ഇല്ലെടാ, അവളുടെ ഉമ്മ എണീറ്റോ എന്ന സംശയം കൊണ്ട് ഞാന്‍ പെട്ടന്ന് തിരിച്ചു പോന്നു " ഡാ കള്ള കഴുവേറി, ഇത്രയും നേരം എന്നെ തണുപ്പത്ത് നിര്‍ത്തിയിട്ട്‌ ഒന്നും നടന്നില്ലെന്നോ, നീയെന്താ അവിടെ കഥകളിക്ക് ചുറ്റി കുത്തുവാരുന്നോ ഇത്രേം നേരം ?? ചെറ്റേ ഞാന്‍ ആയിരുന്നെങ്കില്‍, പെണ്ണിപ്പോള്‍ രണ്ടു പെറ്റെന്നേ " എന്ന് പറയാന്‍ നാവു വളഞ്ഞതാ .....പിന്നെ എന്തിനാ വെറുതെ നാഷണല്‍ ഹൈവേ വഴി പോകുന്ന പുളിച്ചതൊക്കെ ഈ നട്ടപാതിരാക്ക് ഇരന്നു വാങ്ങുന്നെ എന്ന നല്ല ബുദ്ധി ആലോചിച്ചു ഞാന്‍ മിണ്ടാതെ നിന്നു ....ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മൌനം വിദ്വാനും (എനിക്ക് ) വിഡ്ഢിക്കും(അഫ്സു ) ഭൂഷണം എന്നാണല്ലോ....കൂടെ വന്ന എന്നെ കൂടെ കൊണ്ട്പോകാത്തതിലുള്ള അമര്‍ഷം ഞാന്‍ അപ്പൊ അവനോടു കാണിച്ചില്ല.....ഹും,അവന്റ്റെ ഭാഗ്യം !!!

അന്നെ ദിവസത്തിനു ശേഷവും അവിടെ പോകാന്‍ എന്നെ പലപ്പോഴായി അവന്‍ വിളിച്ചതാണ്.....പക്ഷെ ഉറക്കം കളഞ്ഞു തണുപ്പടിച്ച് അവിടെ പോയി വെറുതേ നില്‍ക്കേണ്ടതിലുള്ള മണ്ടത്തരം മണത്തറിഞ്ഞു ഞാന്‍ ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞു മാറി...മാത്രമല്ല അങ്ങിനെ ചെയ്യാന്‍ പാടില്ല എന്നും, ഇതൊക്കെ ആരെങ്കിലും അറിഞ്ഞാല്‍ നാണകേടാണ് എന്നും ഒക്കെ പേരെടുത്ത പ്രൈവറ്റ്‌ ഹോസ്പിറ്റലില്‍ കര്‍ട്ടന്‍ ഇട്ട ഏസി മുറിയില്‍ ജനിച്ച ഞാന്‍ പറഞ്ഞു മനസ്സിലാക്കി കൊടുത്തു......പക്ഷെ എന്റെ വാക്കുകള്‍ ആര് കേള്‍ക്കാന്‍?? മൂത്തവരുടെ വാക്കും മത്തങ്ങാകറിയും രണ്ടു ദിവസം കഴിഞ്ഞാല്‍ പുളിച്ചു പോകുമല്ലോ ...... അവന്‍ വീണ്ടും പോയി.......എന്തെങ്കിലും ആയിക്കോട്ടെ , ചെറുപ്പത്തിന്റെ തിളക്കം...അവന്റെ ഇഷ്ട്ടം പോല്ലേ തന്നെ ആവട്ടെ കാര്യങ്ങള്‍ എന്ന് ഞാനും വിചാരിച്ചു .........പിന്നെ പിന്നെ എന്റെ ജോലി തിരക്കും വീട്ടില്‍ ഉമ്മച്ചിയുടെ കര്‍ശന നിയന്ത്രണങ്ങളും കാരണം അതൊന്നും അന്വേഷിക്കാന്‍ എനിക്കും സമയവും കിട്ടാതെ ആയി....

അങ്ങിനെ ആ വര്‍ഷത്തെ ശിവരാത്രി ആയി.....എന്റ്റെ അവിടുത്തെ അമ്പലത്തില്‍ ഗാനമേള ഉണ്ട്‌....ഞാന്‍ അഫ്സൂനെ അവ്ദ്യോകികമായി തന്നെ ക്ഷണിച്ചു.... ....പക്ഷെ പുതിയ work ന്റ്റെ കുറെ Drawings തീര്‍ക്കാനുണ്ട് എന്ന് പറഞ്ഞു അവന്‍ ഒഴിഞ്ഞു മാറി....."പട് പാവി മകനെ, നീയൊക്കെ നന്നായി അല്ലെ.......പണിയൊക്കെ എന്നുമുണ്ടാവില്ലെടാ, കൂട്ടുകാരാണ് മുഖം ", ഞാന്‍ മനസ്സ് കൊണ്ട് എന്റ്റെ ഉറ്റ സുഹൃത്തിനെ വീണ്ടും വീണ്ടും പ്രാക്കി.......വെല്ല അലമ്പും ഉണ്ടാകുകയാണെങ്കില്‍ എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ഓസിനു ഒരു ഗുണ്ട എന്ന എന്റ്റെ കണക്ക് കൂട്ടല്സ് അങ്ങിനെ വെള്ളത്തിലായി
അവന്‍ കൂടെ വരാത്തത് കൊണ്ട് ഞാന്‍ നാട്ടിലെ മറ്റു കൂതറ പിള്ളേരുടെ കൂടെ ഗാനമേളക്ക് പോയി.....ഗാനമേള തകര്‍ത്താഘോഷിച്ചു രാത്രി വളരെ വൈകിയാണ് വീട്ടില്‍ വന്നു കിടന്നത്....ക്ഷീണം കൊണ്ട് വന്നതും കിടന്നുറങ്ങി ........

പിറ്റേ ദിവസം രാവിലെ ഏകദേശം ഒരു ഏഴു മണിക്ക് ഉമ്മ വിളിച്ചുണര്‍ത്തിയിട്ട് വളരെ സ്നേഹത്തോടെ "എണീറ്റ് വാടാ അമ്പലംതെണ്ടി, അഫ്സൂന്റ്റെ ഉപ്പ ഫോണ്‍ വിളിക്കുന്നുണ്ട് " എന്ന് വന്നു പറഞ്ഞു....ഞാന്‍ പോയി ഫോണ്‍ എടുത്തപ്പോള്‍ " മോനെ, അഫ്സു കണ്ടിരുന്നോ നീ, അവന്‍ പണിയെടുക്കുന്ന പുതിയ വീട് ഏതാണെന്ന് അറിയുമോ " എന്നിങ്ങനെ കാര്യങ്ങള്‍ ചോദിച്ചു .....ആ ശബ്ദം പതിവില്ലാത്ത വിധം ഇടറിയിരുന്ന കാരണം കാര്യമായി എന്തോ പ്രശ്നം ഉണ്ടെന്നു എനിക്ക് മനസ്സിലായി ....അത് കൊണ്ട് തന്നെ"ഞാനിപ്പോ വീട്ടിലോട്ട് വരാം" എന്ന് പറഞ്ഞു ഫോണ്‍ വെച്ചു, എന്നിട്ട് വേഗം തന്നെ മുഖം കഴുകി, ഷര്‍ട്ട്‌ ഇട്ടു, ബൈക്ക് എടുത്തു അവന്റ്റെ വീടിലോട്ടു വിട്ടു....അവിടെ എത്തിയപ്പോള്‍ അവന്‍റെ ഉപ്പ ഷര്‍ട്ട്‌ ഇട്ടു എങ്ങോട്ടോ പോകാനെന്നോണം ഇരിക്കുന്നു...ഉമ്മ കരഞ്ഞു സങ്കടപെട്ട് അടുത്തിരിക്കുന്നുണ്ട്....ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിനോ പറയുന്നതിനോ മുന്നേ" നമുക്ക് ആ വീട്ടില്‍ പോകാം " എന്ന് പറഞ്ഞു എന്റ്റെ മറുപടിക്ക് കാത്തു നില്‍കാതെ ഉപ്പ കാര്‍ എടുത്തു.....ഞാന്‍ ഒന്നും മിണ്ടാനാകാതെ യാന്ത്രികമായി ഉപ്പാടെ കൂടെ കാറില്‍ കേറി ഇരുന്നു...."എനിക്ക് അഫ്സ്‌ എവിടെ, എന്തിനാ ആ വീട്ടില്‍പോകുന്നെ "എന്നൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു .... പക്ഷെ ഉപ്പാടെ മുഖത്ത് നോക്കിയപ്പോള്‍ മൌനം വീണ്ടും ഭൂഷണം ആയി തോന്നി....

ഞാന്‍ വഴി പറഞ്ഞു കൊടുത്തു....നട്ട പാതിരാത്രി പോയി പരിച്ചയമുള്ള വഴിയല്ലേ.......കറക്ടായി അവളുടെ വീട് എത്തി........"അതാ നമ്മടെ അഫ്സു,അവനാ ആ തെങ്ങും ചാരി നില്‍കുന്നത് " പ്രിയ കൂട്ടുകാരനെ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് ഞാന്‍ പറഞ്ഞു പോയി....എന്റ്റെ മുഖത്ത് പെട്ടന്ന് നൂട്ടിപ്പത്തു വാള്‍ട്ട് ബള്‍ബ്‌ ഇട്ട പ്രകാശം വന്നു , ശരീരത്തില്‍ എന്തോ ഒരു ഊര്‍ജം വന്ന പോല്ലേ !!!......,പക്ഷേ ഉപ്പ ഒന്നും മിണ്ടിയില്ല ....
ഞങ്ങള് കാര്‍ പാര്‍ക്ക്‌ ചെയ്തു ഇറങ്ങി, അവളുടെ വീട്ടുപടിക്കലേക്ക് കേറി ചെന്നു.....അവിടെ കുറച്ചു പേരു അവിടെ ഇവിടെ ആയി നില്‍ക്കുന്നുണ്ടായിരുന്നു .....എല്ലാര്‍ക്കും ഒരു ഗുണ്ടാ ലുക്ക്‌ ഇല്ലേ എന്ന് എനിക്കൊരു സംശയം,ഹാ ചെലപ്പോ വെറുതേ ആവും ....
പടി കടന്നു വീടുമുട്ടത്തെക്കു കേറിചെന്നപോള്‍ ആണ് അഫ്സു തെങ്ങ് ചാരി നില്കുവല്ല,മറിച്ചു അവനെ ആരോ കൈ പിറകെ പിടിച്ചു തെങ്ങില്‍ കെട്ടിയിട്ടിരിക്കുകയാണെന്ന് മനസ്സിലായത്‌.....ലോകത്തിന്റെ മുഴുവന്‍ പാപവും പേറി നില്‍കുന്ന യേശുക്രിസ്തുവിനെ പോല്ലേ എന്റെ അഫ്സു....(മുല്‍കിരീടം മാത്രം മിസ്സിംഗ്‌ ) യ്യോ, കഷ്ട്ടം !!! ......

ഞാന്‍ എന്‍റെ പ്രിയ സുഹൃത്തിന്‍റെ അടുത്ത് ഓടി ചെന്നു, തോള്ളത്തു പിടിച്ചു, "മച്ചാ എന്താടാ പറ്റിയെഡാ എന്ന് ചോദിച്ചു. "....അപ്പോഴാണ് കാര്യങ്ങള്‍ എനിക്ക് മനസ്സിലായത്‌. ...ഇന്നലെ അവളെ കാണാന്‍ വേണ്ടി രാത്രി വന്നപ്പോള്‍ അമ്പലത്തിലെ പരിപാടിക്ക്‌ പോകുന്ന അപ്രത്തെ വീട്ടിലെ ചെക്കന്മാര് ഇവന്‍ പതുങ്ങി ‍അവളുടെ വീട്ടില്‍ കേറാന്‍ നോക്കുന്നത് കണ്ടു... .ചെക്കന്മാരെ കണ്ടതും ഇവന്‍ ഓടി, അവര് ഓടിച്ചിട്ട് പിടിച്ചു....കള്ളനാണെന്ന് വെച്ചു രണ്ടു തല്ലും കിട്ടി, രണ്ടാമ്മത്തെ തല്ലിന് എന്റ്റെ സ്വന്തം മച്ചാന്‍ സത്യം സത്യം പോല്ലേ പറഞ്ഞു.....രണ്ടെണ്ണം കൂടി പൊട്ടിച്ചു അവര് ഇവനെ പിടിച്ചു തെങ്ങില്‍ കെട്ടിയിട്ടു.....

ഹോ എന്തൊരു ക്രൂരത!!! ഞാനിതെങ്ങിനെ സഹിക്കും ... എന്‍റെ കൈ തരിച്ചു , രക്തം നൂറ്റിപതിനൊന്നു ഡിഗ്രിയില്‍ തിളച്ചുമറിഞ്ഞു............പക്ഷെ രക്തം തിളപ്പിച്ച് കട്ട പിടിപ്പിക്കുകയല്ലാതെ കാര്യമൊന്നുമല്ല......നല്ല തണ്ടും തടിയുമുള്ള നാലഞ്ചു ചെക്കന്മാര് അവിടെ നിക്കുന്നുണ്ട് ...എന്തിനാ വെറുതെ കള്ളുകുടിയന്‍ ബാബുവേട്ടന്റെ പറമ്പില്‍ കൂടെ പോകുന്ന അടി തായോ തായോ എന്ന് ഇരന്നു വാങ്ങി വീട്ടില്‍ കൊണ്ട് പോകുന്നെ....മൌനം വീണ്ടും എനിക്ക് ഭൂഷണം !!!
അഫ്സുവിന്റെ ഉപ്പ അവിടെ കൂടിയിരുന്നവരുമായി സംസാരിച്ചു.....പക്ഷെ പെണ്‍കുട്ടിക്കും നാട്ടുകാര്‍ക്കും മാനകേടുണ്ടാക്കിയിട്ടു അങ്ങിനെ ചെക്കനെ കൊണ്ട് പോവാന്‍ പറ്റില്ലെന്ന് അവര്(അവരുടെ വര്‍ത്താനം കേട്ടപ്പോള്‍ മാനവും മാനക്കേടും കണ്ടുപിടിച്ചവനോട് തന്നെ എനിക്ക് വെറുപ്പ്‌ തോന്നി ).....കല്യാണം കഴിപ്പിച്ചിട്ടെ അവനെ ഇവിടുന്നു കൊണ്ട് പോവാന്‍ പറ്റു എന്ന അവരുടെ തീരുമാനം അവരു പറഞ്ഞു....ഉപ്പ കുറെ തര്‍ക്കിച്ചു നോക്കി....കല്യാണം എന്നാല്‍ എല്ലാരേയും അറിയിച്ചിട്ട് നടത്തേണ്ടതല്ലേ , ഇവന്റ്റെ ഉമ്മ പെണ്‍കുട്ടിയെ കാണണ്ടേ അങ്ങിനെ ഉപ്പ കുറെ ന്യായങ്ങള്‍ പറഞ്ഞു.....പക്ഷെ അവരതൊന്നും ചെവി കൊണ്ടില്ല.....കല്യാണം കഴിഞ്ഞേ ചെക്കനെ കെട്ടഴിച്ചു കൊണ്ട് പോകാന്‍ പറ്റു എന്ന് അവര് തറപ്പിച്ചു പറഞ്ഞു.....ലക്ഷണം കെട്ട എന്നെ കൊണ്ട് വന്നത് കൊണ്ടാണ് ഇങ്ങനെ ഒക്കെ നടന്നത് എന്ന പോലെ അവന്റ്റെ ഉപ്പ എന്നെ നോക്കി.....ഞാന്‍ മണ്ടരി വന്ന തെങ്ങുകളെ പറ്റി പഠിക്കാന്‍ വന്ന കാര്‍ഷികശാസ്ത്രജ്ഞനെ പോലെ തെങ്ങിന്റ്റെ മുകളിലോട്ടു നോക്കി നിന്നു....
എന്തു ചെയ്യും പടച്ചോനെ !!!മണ്ടത്തരങ്ങള്‍ ചിന്തിച്ചു കൂട്ടിയതല്ലാതെ എന്റ്റെ മണ്ടയില്‍ ഒരു പേനാടോര്‍ച്ച് കത്താനുള്ള ഇലക്ട്രിസിറ്റി പോലും ഉണ്ടായില്ല .......ഇഷ്ട്ടംപോല്ലേ ഉണ്ടെന്നു പറഞ്ഞു എന്താ കാര്യം, ആവശ്യം നേരത്ത് ഒരു ബുദ്ധിയും പുറത്തു വരില്ല, ആവശ്യമില്ലാത്ത നേരത്താനെങ്കില്‍ ബുദ്ധി കൊണ്ട് ബുദ്ധിമുട്ടും ....


ഉപ്പയും അവരോടു സംസാരിച്ചു തോറ്റു ....ഞങ്ങളെ തിരിച്ചു പോവാന്‍ കൂടി അവര് സമ്മതിച്ചില്ല .....കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ആരോ പോയി രണ്ടു മാല സംഘടിപ്പിച്ചു വന്നു ......പെണ്‍കുട്ടിയെ വിളിച്ചു വരുത്തി .....ചടപടാന്നു അഫ്സൂന്റ്റെ കല്യാണവും കഴിഞ്ഞു....വേലി ചാടുന്നതിന്റ്റെ ദുരന്തങ്ങളെ കുറിച്ചും ഭവിഷ്യത്തുകളെ കുറിച്ചും അപ്പോഴാണ്‌ എനിക്ക് വ്യക്തമായി മനസ്സിലായത്‌........
******** ******* ********** *********



reverse പാഠം :: വേലി ചാടുന്ന athlete കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌ ...ചെലവു ചുരുങ്ങി കല്യാണം നടക്കും എന്ന് വിചാരിച്ചു ഈ വഴി പരീക്ഷിക്കരുത് ......കാരണം ആള്‍ക്കാരു പിടിച്ചു കിട്ടുന്ന അടിയില്‍ ചെലപോള്‍ കല്യാണം കഴിച്ചത് തന്നെ വേസ്റ്റ് ആയി പോവും


(ഈ കഥ തികച്ചും സാങ്കല്‍പ്പികമാണ്....മരിച്ചവരോ ജീവിച്ചു പണ്ടാരമടങ്ങിവരുമായോ യാതൊരു വിധ ടച്ചിംഗ്സുമില്ല...ഉണ്ടെങ്കില്‍ തന്നെ അതെന്‍റെ കുറ്റവുമല്ല )


╚►നിച്ചുട്ടന്‍സ്‌ ◄╝


http://nichuttansworld.blogspot.com

Sunday, May 16, 2010

ഓര്‍മ്മയില്‍ എന്നും !!!

ഇനിയെന്നു നീ വരുമെന്നറിവതില്ലെങ്കിലും
കാതോര്‍ത്തിരികുന്നു ഞാനിന്നും വെറുതെ
പ്രിയമുള്ള വാക്കേറെ നീ ചൊല്ലിയതില്ലെങ്കിലും
പ്രിയതരമായിരുന്നു നിന്‍ മൌനം പോലും

ഒരു വാക്കും മിണ്ടാതെ ഞാന്‍ പോലുമറിയാതെ
എങ്ങോ നീ പോയ്മരഞ്ഞെങ്കിലും
എന്‍ ഓര്‍മ്മതന്‍ ഇതളുകള്‍ മയില്‍‌പീലി വര്‍ണത്തില്‍
നിന്‍ ഒരുപാടു ചിത്രങ്ങള്‍ വരച്ചുകൂട്ടി

മോഹങ്ങള്‍ ഏറെ ഇല്ലതോരെന്‍ ജീവനില്‍
ജീവന്റ്റെ മോഹമായ്‌ നീ മാറിയില്ലേ
മറക്കുവാന്‍ വേണ്ടി ഞാന്‍ മറഞ്ഞുനിന്നെങ്കിലും
മാരിവില്‍ അഴകോടെ നീ മനസ്സില്‍ തെളിഞ്ഞുനിന്നു

ഇന്ന് നീ എന്‍ അരികില്ലില്ല ;
ഇനിയെന്ന് വരുമെന്ന് എനികറിവുമില്ല
എങ്കിലും നിന്‍ ഓര്‍മ്മകള്‍; നിന്‍റെ മധുവൂറും ഓര്‍മ്മകള്‍
ഇന്നും എന്നും എന്‍ മനസ്സിനുള്ളില്‍..........

@##നിച്ചുട്ടന്‍സ്‌ ##@

മാമ്പഴക്കാലം (കവിത )

ഒരു കൊതിയൂറും മാമ്പഴക്കാലം
ഇന്നുമെന്‍ മനസ്സിനുള്ളില്‍
വാടി തളര്‍ന്നൊരു
ബാല്യത്തിന്‍ ഓര്‍മ്മപോലെ

പുലരി വെള്ളവെള്ളുക്കും മുമ്പേ
കിതച്ചു ഞാന്‍ മാഞ്ചുവട്ടില്‍
ഏതാറുണ്ടന്നൊരു നാള്‍
മാമ്പഴം പെറുക്കുവാനായ്

കൊച്ച്‌ അണ്ണാറകണ്ണനോടും
പുള്ളി കാക്കകറുംബിയോടും
കൊഞ്ഞലം കാട്ടി വീണ
മാമ്പഴം പെറുക്കുവാനായ്

അനിയനെണീക്കും മുമ്പേ
കൂട്ടരെ പിന്നിലാക്കി
എത്തീടും മാഞ്ചുവട്ടില്‍
മാമ്പഴം പെറുക്കുവാനായ്

മഴയേറ്റു നനഞ്ഞിടാതെ
വെയിലേറ്റു വാടിടാതെ
സ്വാദ്‌ട്ടും ചോര്‍നിടാത്ത
മാമ്പഴം പെറുക്കുവാനായ്

നാളേറെ ആയിടീല്ലും
ഓര്‍മ്മകള്‍ മങ്ങിയേലും
ഒരു കൊതിയൂറും മാമ്പഴക്കാലം
ഇന്നുമെന്‍ മനസ്സിനുള്ളില്‍....

Saturday, May 15, 2010

എന്റ്റെ മഞ്ഞുതുള്ളിക്ക് !!!

ഒരു പുലര്‍കാല സ്വപ്നം പോലെ ഞാന്‍ പോലുമറിയാതെ എന്റ്റെയുള്ളില്‍ വന്നു ചേര്‍ന്നൊരു സ്വപ്നസൌഭാഗ്യമാണ് നീ...
ജീവിതത്തിന്റ്റെ നാള്‍വഴികളില്‍ ഞാന്‍ കണ്ടുമുട്ടിയ അല്ലെങ്കില്‍ കണ്ടുമുട്ടുന്ന അനേകായിരങ്ങളില്‍ നിന്ന് നീ മാത്രമെന്തേ വ്യത്യസ്ഥയായി എനിക്കറിയില്ല .... ആദ്യമായ്‌ സംസാരിച്ചപ്പോള്‍ നീയെന്റ്റെയുള്ളില്‍ സൃഷ്‌ടിച്ച ഓളങ്ങള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല.....നിന്റെ കുട്ടിത്തം മാറാത്ത ഇണക്കവും പിണക്കവും കുസൃതി മായാത്ത വാക്കുകളും എന്നില്‍ നഷ്ട്ട ബാല്യത്തിന്റ്റെ സുന്ദരമായൊരു ചായാചിത്രം വരച്ചു....സൌഹൃതത്തിന്റ്റെ പൊള്ളയായ ചട്ടകൂട്ടില്‍ നിന്ന് പ്രണയമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് കാലം നമ്മെ കൈ പിടിച്ചു നടത്തി.....
എന്നില്ലേ മോഹം നീ അറിഞ്ഞത് കൊണ്ടാണോ നീയങ്ങിനെ പറഞ്ഞതെന്ന് എനിക്കറിയില്ല...എന്തെ അങ്ങിനെ തോന്നാന്‍ എന്നും എനിക്കറിയില്ല....എനിക്ക് ഒന്നുമറിയില്ല .... ...പക്ഷെ; പ്രണയിക്കുകയായിരുന്നു ഞാന്‍ നിന്നെ...ജന്മ ജന്മാന്തരങ്ങളായ് .....മോഹികുകയായിരുന്നു ഞാന്‍ നിന്നെ......കാലാകാലങ്ങലായ്‌ ...

നിന്നെ ആദ്യം കണ്ട നാള്‍ എനികിന്നുമോര്‍മ്മയുണ്ട് ........ മനസ്സില്‍ കോറിയിട്ട ചിത്രങ്ങള്‍ക്ക് മഴവില്ല് കൊണ്ട് ഞാന്‍ ചായം നല്കുവരുന്നു......നിന്റെ നുണക്കുഴിച്ചുരുളിന്റ്റെ ആഴങ്ങളില്‍ വിരിഞ്ഞ വര്‍ണവസന്തം എന്റ്റെ മനസ്സില്‍ ഒരായിരം പൂക്കാലത്തിന്റ്റെ വരവറിയിച്ചു....വേനല്‍ മഴയുടെ സുഖമുള്ള കുളിരായ്‌ നീയെന്നില്‍ വന്നണയുകയായിരുന്നു.....നീയെന്റ്റെ എന്താണെന്നോ ആരാണെന്നോ എന്നൊന്നും എനിക്കറിയില്ലായിരുന്നു .....പക്ഷെ ഒന്നുണ്ട്......പ്രണയിക്കുകയായിരുന്നു ഞാന്‍ .....സ്നേഹികുകയായിരുന്നു ഞാന്‍ നിന്നെ...

അറിയില്ല എനിക്ക് ; ഒന്നുമേ അറിയില്ല....എന്തെ നാം വഴിപിരിഞ്ഞത്....അതോ നമ്മെ വേര്‍പിരിച്ചതോ ...കാലത്തിന്റ്റെ ക്രൂരതയാകാം ; യഥാര്ത്യത്തിന്റ്റെ തിരിച്ചറിവാകാം ; അല്ലെങ്കില്‍ ജീവിത ത്തിന്റ്റെ നിര്‍ഭാഗ്യമാവാം ..... എന്തുമെ ആവട്ടെ, ഒന്ന് മാത്രമെനിക്കറിയാം ....പ്രണയം സത്യമാണ്...നീയെന്ന പോല്‍.....നിന്നിലൂടെ ഞാന്‍ ജീവിക്കുകയായിരുന്നു .....ഈ സുന്ദരഭൂമിയെ കാണുകയായിരുന്നു.....എന്നിലെ നന്മയായിരുന്നു നീ......സൌന്ദര്യമായിരുന്നു നീ....കാരുണ്യമായിരുന്നു നീ......എന്നും എന്നും.....എന്നെന്നും......

************ ######### &&&& ######### *************
***നീയുണ്ടെങ്കില്‍ ഇനിയും ഒരായിരം ജന്മം ജീവിച്ചു തീരാനുള്ള യൌവ്വനമുണ്ട് എനിക്ക്***

Tuesday, May 11, 2010

പൊങ്ങ് തടികള്‍

ആര്‍ത്തുലച്ചു വരുന്ന തിരകളെ നോക്കി ഒരു സ്വപ്നത്തിലെന്ന പോല്ലേ അവര്‍ ഇരുന്നു.....എത്ര നേരമായി അവിടെ ഇരിക്കുന്നത് എന്ന് അവര്‍ ഓര്‍ത്തില്ല ....അസ്തമയസൂര്യന്റ്റെ ചെങ്കിരണങ്ങള്‍ കടലിന്റ്റെ മടിത്തട്ടില്‍ ഓടിയൊളിക്കാന്‍ തിരക്ക് കൂട്ടുന്നത്‌ ഒന്നും അവര്‍ അറിഞ്ഞിരുന്നില്ല .....

ഇരുട്ട് പരന്നതും ബീച്ചില്‍ സന്ദര്‍ശകരുടെ തിരക്ക് കുറയാന്‍ തുടങ്ങി........ഒരു ദിവാസ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണര്‍നെന്ന പോല്ലേ ഹരി തനിക്കരികെയിരുന്ന മായയെ വിളിച്ചു ...." ചേച്ചി പോകണ്ടേ ?? " ...ആര്‍ക്കും വേണ്ടാത്ത തന്‍റെ സമയം കടും നീല പട്ടയുള്ള വാച്ചിലൂടെ തിരിഞ്ഞു നീങ്ങിയത് അപ്പോഴാനവള്‍ ശ്രദ്ധിച്ചത്.......അവള്‍ ചാടി എണീറ്റു ; കൂടെ അവനും....ബീച്ച് റോട്ടിലെ ജങ്ക്ഷന്‍ ലക്ഷ്യമാക്കി അവര്‍ വേഗത്തില്‍ നടന്നു......ഹരിയോട് യാത്ര പറഞ്ഞു മായ ആദ്യം കണ്ടൊരു ഓട്ടോയില്‍ വീട്ടിലേക്കു തിരിച്ചു ......

ഹരി തിരികെ കടല്‍ കരയില്‍ വന്നിരുന്നു....മുറിയില്‍ പോയി പ്രത്യേകിച്ചൊന്നും ചെയ്യാനില്ല ......ആ ബാച്ചിലെര്സ് ക്വാര്‍ട്ടെഴ്സിലെ നിറം മങ്ങിയ ചുമരുകള്‍ തന്നെ വല്ലാതെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുന്നതായി അവനു തോന്നി......ഏകാന്തതയുടെ തടവറയില്‍ അകപെട്ട പ്രതീതി ആയിരുന്നു അവിടുത്തെ താമസം,സ്വന്തമെന്നു പറയാന്‍ ആരുമില്ലാത്ത വാസസ്ഥലം.....


പണ്ടൊക്കെ രാത്രി മാനത്ത് മിന്നിതെളിയുന്ന നക്ഷത്രകുഞ്ഞുങ്ങളെ നോക്കി കിന്നാരം പറഞ്ഞു കടല്‍കരയിലെ കാറ്റേറ്റ്‌ കിടക്കാന്‍ അവനു വല്ലാത്ത കൊതിയായിരുന്നു.......ആരും കാണാതെ ആ നക്ഷത്ര കുഞ്ഞുങ്ങളോട് അവന്‍ കൂട്ട് കൂടുമായിരുന്നു......ഇന്നിപ്പോ കനം തൂങ്ങിയ മനസ്സുമായി ഈ കടല്കരയില്‍ വന്നിരിക്കുമ്പോള്‍ ഇരുള് പരന്ന ആകാശത്തില്‍ എന്നും തന്നെ നോക്കി പുന്ചിരിച്ചിരുന്ന നക്ഷത്രകുഞ്ഞുങ്ങളെ കാണാനില്ല .....ഇപ്പോള്‍ വീശിയടിക്കുന്ന കാറ്റിനു പോലും ചൂടാണ്, ജീവിതത്തിന്റ്റെ സഹിക്കാന്‍ പറ്റാത്ത ചൂട്...അവന്‍ ആ മണല്‍ പരപ്പില്‍ ആകാശത്തോട്ടു കണ്ണും നട്ടു കിടന്നു

മായേച്ചിയെ കുറിച്ചോര്‍ത്തപ്പോള്‍ അവന്റ്റെ മനസ്സ് കൂടുതല്‍ അസ്വസ്ഥമായി.....ഇന്ന് വളരെ വൈകിയാണ് ചേച്ചി വീട്ടില്‍ എത്തുക, സമയം പോയതറിഞ്ഞില്ല .....ഇനി ഇതിന്റ്റെ പേരില്‍ എന്തെല്ലാം പുകിലാനാവോ ഉണ്ടാവുന്നത്....


ബി കോം കഴിഞ്ഞു കമ്പ്യുട്ടര്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് അച്ഛന്ട്ടെ പഴയ പരിചയക്കാരന്‍ വഴി തനിക്ക് ജീവന്‍ എക്സ്പോര്ട്ടിംഗ് എന്ന ഈ കമ്പനിയില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ്‌ ആയി ജോലി കിട്ടിയത്.....പുതുമുഖം ആയത് കൊണ്ടുള്ള പ്രയാസങ്ങളും മറ്റും ഒഴിവാക്കാന്‍ തന്നെ സഹായിച്ചത് മായേച്ചി ആണ്.....എന്ത് സംശയമോ പ്രശ്നമോ ഉണ്ടെങ്കില്‍ ചോദിക്കാതെ തന്നെ ചേച്ചി വന്നു പറഞ്ഞു ചെയ്യും.....അത് കൊണ്ട് തന്നെ പെട്ടന്ന് തന്നെ ഞങ്ങള്‍ അടുത്തത്‌......അച്ഛനും അമ്മയും പുസ്തകങ്ങളും ഒഴികെ മറ്റാരും സ്വന്തമെന്നു അവകാശപെടാനില്ലാത്ത തനിക്ക് താനെന്നും സ്വപ്നം കണ്ടിരുന്ന പോല്ലേ ഒരു ചേച്ചിയെ കിട്ടിയ സന്തോഷമായിരുന്നു......ചേച്ചിയും അതെ, സ്വന്തം അനിയനെ പോലെ തന്നെ സ്നേഹിച്ചു ....ഈ ലോകത്തെ കുറിച്ചും പുസ്തകങ്ങളെ കുറിച്ചും ഞങ്ങള്‍ വാ തോരാതെ സംസാരിച്ചു ......ഓരോ വസ്തുവിനെ കുറിച്ചും വ്യക്തമായൊരു കാഴ്ചപ്പാട് ചേച്ചിക്കുണ്ടായിരുന്നു ......ഓഫീസില്‍ മറ്റാരോടും അധികം തുറന്നു ഇടപെഴകാന്‍ സമ്മതിക്കാത്ത ചേച്ചിയുടെ കൂട്ട് അങ്ങിനെ താനായി ...... ഉണ്ണാനും, ജോലി കഴിഞ്ഞു തിരിച്ചു പോകുമ്പോഴും മറ്റു ഒഴിവു മറ്റു ഒഴിവു സമയങ്ങളിലും എല്ലാം......


ചിലപ്പോള്‍ കാലം ക്രൂരനായി നിറമുള്ള സ്വപ്നങ്ങള്‍ക്ക് മേലെ കരിനിഴല്‍ പരത്തും......എവിടെയോ വായിച്ചു കേട്ട വാക്കുകള്‍....പക്ഷെ യാഥാര്‍ത്യത്തിലേക്ക് അടുക്കുംബോഴേ കാലത്തിന്റ്റെ ക്രൂരത എത്രമേല്‍ ഭീകരം എന്ന് നാം തിരിച്ചരിയുകയുള്ളൂ .....തിരിച്ചറിയുമ്പോഴേക്കും കാലമത്തിന്റെ രൌദ്രഭാവം പുറടുത്തിട്ടുണ്ടാവും


താനും മായേച്ചിയും തമ്മില്‍ അരുതാത്തൊരു ബന്ധമുന്ടെന്നു കേള്‍ക്കുന്നുന്ടെന്നു ഓഫീസ് പ്യൂണ്‍ വന്നു പറഞ്ഞു കേട്ടപ്പോള്‍ ഒരു തമാശ ആയെ തോന്നിയുള്ളൂ....പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു ചേച്ചി പ്രതികരിച്ചത് ...പക്ഷെ വെറുമൊരു തമാശ മാത്രമല്ല അതെന്നു പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു.....അടക്കി പിടിച്ചുള്ള സംസാരവും, അര്‍ത്ഥം വെച്ചുള്ള നോട്ടവും ഏറി വന്നു...അത് ഓഫീസ് കെട്ടിടത്തിന്റ്റെ നാല് ചുവരുകല്‍ക്കുളില്‍ കിടന്നു വീര്‍പ്പുമുട്ടിയെന്ന പോലെ വെളിയിലോട്ടു വ്യാപിച്ചത് തങ്ങളഞ്ഞിരുന്നില്ല....അഭാവാദപ്രച്ചരണത്തിന്റ്റെ ശക്തി കൂടി .....ചേച്ചി ജീവന് തുല്യം സ്നേഹിച്ച മനുവേട്ടന്‍ പോലും ചേച്ചിയെ കുറ്റപെടുത്തി....അവര് തമ്മില്‍ വാക്ക്‌തര്‍ക്കങ്ങള്‍ ആയി, പിന്നീടത് നീണ്ട കലഹങ്ങളിലെക്ക് നീണ്ടു...


ഇന്ന് വൈക്കുന്നേരം കടല്‍ക്കരയില്‍ പോകാം എന്ന് ചേച്ചി പറഞ്ഞപ്പോള്‍ വേണ്ടെന്നു പറയാന്‍ തുനിഞ്ഞതാണ്.....പക്ഷെ മറുത്തൊന്നു പറയാന്‍ പറ്റാത്തത്രക്ക് ചേച്ചിയുടെ വാക്കുകളില്‍ ആജ്ഞാപണത്തിന്റ്റെ സ്വരമുണ്ടായിരുന്നു....ഓഫീസില്‍ നിന്നിറങ്ങി ഈ മണല്‍പരപ്പില്‍ വന്നിരിക്കുന്നത് വരെ ഒരു വാക്കും മിണ്ടാതെയിരുന്ന ചേച്ചി ഇവിടെ വന്നതും പെട്ടന്ന് വാചാലയായി......ഈ ലോകം കാപട്യം നിറഞ്ഞതാണെന്നും, വ്യക്തിബന്ധങ്ങള്‍ സദാചാരത്തിന്റ്റെ ഇടുങ്ങിയ വേലിക്കെട്ടുകള്‍ക്കിടയില്‍ കിടന്നു വീര്‍പ്പുമുട്ടുകയുമാണെന്ന് ചേച്ചി വിലയിരുത്തി ....ഈ ബന്ധനങ്ങളില്‍ നിന്ന് മോചനം ആഗ്രഹിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ ബന്ധങ്ങളുടെ ബന്ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞു ഒരു പൊങ്ങുതടി കണക്കെ ഈ കടലിലൂടെ നീന്തി തുടിക്കാനുള്ള തന്റ്റെ ആഗ്രഹം അറിയിച്ചു .....തനിക്കും എന്നൊരു മറുപടി മാത്രം പറഞ്ഞു ചേച്ചി വിദൂരതയിലോട്ടു കണ്ണും നട്ടിരുന്നു.....

മനസ്സ് മുഴുവന്‍ നീറുകയായിരുന്നു..അലയടിച്ചുയരുന്ന തിരകള്‍ക്ക് ശക്തിയേറി വരുന്നതായി ഹരിക്ക് തോന്നി...കണ്ണുകള്‍ മെല്ലെ അടഞ്ഞു

അടുത്ത രാവിലെ ആരോ പറയുന്നത് കേട്ടു.....തിരകള്‍ക്ക് മീതെ രണ്ടു പൊങ്ങു തടികള്‍ തീന്തി തുടിക്കുന്നുണ്ടെന്നു !!!


########### ************** ##############


@നിച്ചുട്ടന്‍സ്‌ @

Saturday, March 27, 2010

ഇനി ഞാന്‍ ഏകനാണ് !!!

വീട്ടിലെ ഫോണില്‍ നിന്നോ , അനിയത്തിയുടെ മൊബൈലില്‍ നിന്നോ മിസ്സ്‌ കാള്‍ വന്നാല്‍ തനിക്കു വല്ലാത്ത ടെന്‍ഷന്‍ ആണ്......
എന്തിനായിരിക്കും വിളിച്ചത്??? എന്താണാവോ പ്രശ്നം ?? അങ്ങിനെ ഒരു നൂറു ചോദ്യങ്ങള്‍ മനസ്സില്‍ ഓടിയെത്തും.....അല്ലെങ്കിലും അതങ്ങിനെ ആയില്ലെങ്കിലെ അത്ഭുതമുളൂ.....കാരണം താന്‍ ദിവസവും കാലത്ത് ഡ്യൂട്ടിക്ക് ഇറങ്ങും മുന്നേ വീട്ടിലോട്ടൊന്നു വിളിക്കും.....ഒന്നുമില്ലെങ്ങിലും വെറുതെ വിശേഷങ്ങള്‍ അറിയാന്‍ ...അച്ചന്റ്റെയോ അമ്മയുടെയോ ശബ്ദമൊന്നു കേള്‍ക്കാന്‍ ..അത് വല്ലാത്തൊരു ഉണര്‍വാണ് ദിവസം മുഴുവനും നല്‍കുന്നത് .........തന്റ്റെ പ്രവാസ ജീവിധം തുടങ്ങിയ അന്ന് മുതല്‍ അങ്ങിനെ ആണ്..... ഇനി തിരക്ക്‌ കൊണ്ട് വിളിക്കാന്‍ മറന്നാല്‍ അനിയത്തിക്ക് മൊബൈലില്‍ sms അയക്കും; രാത്രി വിളിക്കാമെന്ന് പറഞ്ഞു.....അത് കൊണ്ട് തന്നെ നിനച്ചിരിക്കാതെ വീട്ടില്‍ നിന്നുള്ള ഒരു കാള്‍ അല്ലെങ്കില്‍ ഒരു മിസ്സ്‌ കാള്‍ തന്റ്റെ നെഞ്ഞിടിപ്പ്‌ കൂട്ടും....

വല്യച്ചന്റ്റെ മകന്‍ ദേവേട്ടന്‍ വഴി ആണ് താന്‍ ദുബൈയില്‍ എത്തുന്നത്‌.....ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞു നാട്ടില്‍ തന്നെ ചെറിയൊരു ജോലിയുമായി കഴിയുന്ന കാലം....വീട്ടില്‍ അച്ഛനും അമ്മയും അനിയത്തിയും പിന്നെ താനും ......അച്ഛന്‍ പോസ്റ്റ്‌ മാസ്റ്റര്‍ ആയിരുന്നു....പെന്‍ഷന്‍ ആയി.....അമ്മ അന്നും ഇന്നും വീട്ടിലെ പുകയോടും പൊടിയോടും കുസലം പറഞ്ഞു അടുകളയാണ് ജീവിതം എന്ന് കരുതി നടക്കുന്നു.....അമ്മക്ക് ശ്വാസംമുട്ട് കൂടപിറപ്പാണ് ......എങ്കിലും അമ്മയെ കൊണ്ടാവുന്നതൊക്കെ അമ്മ തന്നെ ചെയ്യും.........അനിയത്തി അജിത.... പി ജിക്ക് പഠിക്കുന്നു അവള്‍... ...കണക്കാനവളുടെ വിഷയവും സ്വഭാവവും....ചെറിയ കുട്ടികളെ പോലെ തന്നെ ... ഞാന്‍ വീട്ടിലെ ചെറിയ കുട്ടി അല്ലെ എന്നാണ് ഈ കാരണത്തിന് അവള്‍ക്കുള്ള മറുപടി....ശരിയാ....അതങിനെ തന്നെ അല്ലെ.....വീടിലെ കൊച്ചു കുട്ടിയാ അവള്‍!!!!

തനിക്കു ഓര്‍മ്മ വെച്ചത് മുതല്‍ വീട്ടിലെ എല്ലാമെല്ലാം അച്ഛനാണ്......കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കൊണ്ട് വരലും, പറമ്പിലെയും പാടത്തെയും കാര്യം നോക്കലും ഞങ്ങളുടെ പഠിപ്പ്, വീട്ടില്ലേ മറ്റു കാര്യങ്ങള്‍ എല്ലാം.....ഒന്ന് കടയില്‍ പോകാന്‍ പോലും അച്ഛന്‍ എന്നോട് പറയാറില്ല.........അച്ഛന് ചെയ്യാന്‍ പറ്റുന്നതൊക്കെ അച്ഛന്‍ തന്നെ ചെയ്യും....ആരെയും ബുദ്ധിമുട്ടിക്കുന്നത് ഇഷ്ടമല്ല ...അമ്മക്ക് ശ്വാസം മുട്ട് വന്നാല്‍ അച്ഛനാണ് അടുക്കളയുടെ ഭരണം....അനിയത്തിയും താനും ഭക്ഷണം കഴിക്കാന്‍ ചെന്നിരുന്നാല്‍ മതി.....അനിയത്തിയും താനും ഇത്രയും വലുതായിട്ടും കാര്യങ്ങള്‍കൊട്ടു മാറ്റമുണ്ടായില്ല.....പഠിപ്പും തന്റ്റെ സ്ഥിരം കറക്കവും അല്ലാതെ മറ്റൊന്നിനെ കുറിച്ചും ബോധവാനാവേണ്ട ആവശ്യം തനിക്കില്ലായിരുന്നു ....സന്തോഷവും സംതൃപ്തിയും നിറഞ്ഞൊരു കൊച്ചു കുടുംബം...അതായിരുന്നു എന്റ്റെ വീട് !!

പക്ഷെ എല്ലാം മാറി മറിഞ്ഞത് തികച്ചും ആകസ്മികമായാണ്....ഒരു നാള്‍ ഞങ്ങള്‍ പോലുമറിയാതെ ജീവിതം അതിന്റ്റെ രൌദ്രഭാവങ്ങള്‍ ഞങ്ങള്‍ക്ക് മുന്നില്‍ ആടി തിമിര്‍ക്കാന്‍ തുടങ്ങി.....തളിരിട്ട മൊട്ടിനെ കരിയിച്ചുണക്കുന്ന സൂര്യന്റ്റെ വികൃതി പോലെ ...ജീവിതം അങ്ങിനെ ഒക്കെതന്നെ ആണെന്ന് അറിയാമെങ്ങിലും സ്വന്തം അനുഭവം വരുമ്പോഴേ പലപ്പോഴും നമുക്ക് ബോധോദയമുണ്ടാവൂ....
അച്ഛന്‍ തൊടിയിലൊന്നു ബോധം കെട്ടു വീണു.....അമ്മയുടെ നിര്‍ബന്ധം കാരണം ഡോക്ടറെ കാണാന്‍ താനും അച്ഛനും കൂടി പോയി...അപ്പോഴാണ്‌ ഇടിത്തീ പോലെ ആ കാര്യം ഞങ്ങള്‍ അറിയുന്നത് .....അച്ഛന്ന്റെ രണ്ടു കിട്നിക്കും തകരാര് സംഭവിച്ചിരിക്കുന്നു,അതും ചികിത്സ കൊണ്ട് മാറാവുന്നതില് അപ്പുറം.....ഒരുപാട് നാള്‍ ആയി അച്ഛന്‍ ഇങ്ങനെ ക്ഷീണവും കൊണ്ട് നടക്കുന്നുവത്രെ.....പക്ഷെ പുറത്തു പറഞ്ഞില്ല...രോഗത്തിന്റ്റെ ലക്ഷണങ്ങള്‍ പലതും അച്ഛന്‍ അവഗണിച്ചു....അറിഞ്ഞു കൊണ്ട് തന്നെ ......തളര്‍ന്നു പോകുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ കൂടി അച്ഛന് ഭയമായിരുന്നു....അത് കൊണ്ട് തന്നെ തന്റ്റെ ക്ഷീണം തന്റ്റെത്‌ മാത്രമായി ഒതുക്കാന്‍ അച്ഛന്‍ ശ്രമിച്ചു പോന്നു.....

സ്വര്‍ഗം പോലെ ആയിരുന്ന വീടിന്റ്റെ അന്തരീക്ഷം തന്നെ മാറി.....പുറത്തു കാണിച്ചില്ലെങ്കില്‍ കൂടി ഒരു സങ്കടം എല്ലാരുടെ ഉള്ളിലും തെളിഞ്ഞു നിന്നു....മരുന്നും ചികിത്സയുമായി അച്ഛന്‍ തളര്‍ന്നു തുടങ്ങി....എങ്കിലും അത് പുറത്തു കാണിക്കാതെ ഇരിക്കാന്‍ അച്ഛന്‍ ശ്രദ്ധിച്ചു പോന്നു....അമ്മക്ക് ആദി കൂടി ഇല്ലാത്ത
അസുഖങ്ങളായി .....അതിനിടക്കാണ് ചേട്ടന്‍ വിസയുടെ കാര്യമായി വരുന്നത്....ദുബൈയില്‍ നല്ലൊരു ജോലി....ചേട്ടന്റ്റെ കൂട്ടുകാരന്റ്റെ കമ്പനിയില്‍....വീട്ടിലെ സാഹചര്യം പ്രതികൂലമായത്‌ കൊണ്ട് വേണ്ടാ എന്ന് പറഞ്ഞെങ്കിലും അച്ഛന്‍ സമ്മതിച്ചില്ല ......മറ്റുള്ളവരുടെ കാര്യം നോക്കി സ്വന്തം ഭാവി കളയരുതെന്നാണ് അച്ഛന്റ്റെ ഉപദേശം....ഞാന്‍ പോണില്ല എന്ന് ഒരുപാട് തവണ പറഞ്ഞു നോക്കിയെങ്കിലും അച്ഛന്റ്റെ നിര്‍ബന്ധപൂര്‍വമുള്ള നിര്‍ദേശം അവഗണിക്കാന്‍ തനിക്കു കഴിഞ്ഞില്ല....

ഇന്നിപ്പോ ഈ മരുഭൂമിയുടെ മണ്ണില്‍ വന്നെത്തിയിട്ടു വര്‍ഷം രണ്ടു കഴിഞ്ഞു.....കഴിഞ്ഞ ലീവിനു കമ്പനിയുടെ പ്രൊജക്റ്റ്‌ തീരാത്തത് കൊണ്ട് നാട്ടില്‍ പോകാന്‍ പറ്റിയില്ല....എങ്കിലും വീടിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ആണ് ഇപ്പോഴും തന്നെ മുന്നോട്ടു നയിക്കുന്നത് ....ഈ രണ്ടു വര്‍ഷം കൊണ്ട് വീട്ടിലെ കാര്യങ്ങള്‍ ആകെ മാറി മറിഞ്ഞു....അച്ഛന് ആഴ്ചയില്‍ രണ്ടു ദിവസം dialysis ചെയ്യണം ....അന്ന് കൂട്ടിനു അമ്മയോ അനിയത്തിയോ കൂടെ പോണം.....വീട്ടിലെ പണിയുടെ ഭാരം കൊണ്ടോ വാര്തക്യതിന്ട്ടെ എത്തിനോട്ടം കൊണ്ടോ അമ്മക്ക് ശ്വാസം മുട്ടും അസുഘങ്ങളും കൂടി.....എല്ലാ ഭാരവും ഇപ്പോള്‍ അനിയത്തിക്കായി എന്ന പോലെ ആയി...അവള്‍ ഇപ്പൊ പി ജി കഴിഞ്ഞു... ആലോചനകള്‍ ഒക്കെ വരുന്നുണ്ട്, പക്ഷെ ജാതകദോഷം കാരണം പലതും മുടങ്ങി പോകുകയാണ്....അച്ഛന്‍ പറയാറുള്ളത് പോല്ലേ എല്ലാം ശരിയാകും....അതാണ്‌ തന്റ്റെയും പ്രതീക്ഷ.....അങ്ങിനെ ഒരു നൂറു കൂട്ടം പ്രശ്നങ്ങളില്‍ ഏതെങ്കിലും പറയാനാവും മിസ്സ്‌ കാള്‍ വരുന്നത്....അത് കൊണ്ട് മിസ്സ്‌ കാളിനെ പേടിക്കാതെ വയല്ലോ

അടുത്ത മാസം ലീവിനു എഴുതികൊടുത്തുകൊള്ളാന്‍ കഴിഞ്ഞ ആഴ്ച സീനിയര്‍ എഞ്ചിനീയര്‍ പറഞ്ഞു.....അദ്ദേഹം പറഞ്ഞാല്‍ നടന്നത് പോലെ തന്നെയാണ് ....അത് കൊണ്ട് തന്നെ ഇപ്പൊ വീടിനെ കുറിച്ചുള്ള ചിന്തകള്‍ കൂടുതലാണ് ...

പണിയുടെ തിരക്കിനിടയില്‍ ആണ് നാട്ടില്‍ നിന്നൊരു കാള്‍ വന്നത്......ആദ്യം അടിച്ചപ്പോള്‍ എടുക്കാന്‍ പറ്റിയില്ല....മൊബൈല്‍ എടുത്തു നമ്പര്‍ നോക്കുന്നതിന്റ്റെ ഇടയില്‍ തന്നെ വീണ്ടും കാള്‍ വന്നു.....ചെറിയച്ചന്റ്റെ മോന്‍ ദീപുവാണ്‌ ...
അവന്റ്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു ...." ചേട്ടാ ...അത് അത് " , " എന്താടാ മോനെ....എന്ത് പറ്റി " വാക്കുകള്‍ക്കു വേണ്ടി കുഴങ്ങുന്ന അവന്റ്റെ ശബ്തം വല്ലാത്തൊരു അസ്വസ്ഥത തന്നില്‍ സൃഷ്ട്ടിച്ചു...
" ഒന്ന് പറയെടാ മോനെ, എന്തായാലും പറ, എന്തിനാ നീ ഇങ്ങനെ........." ക്ഷമ നശിച്ചവനെ പോലെ താന്‍‍ ചോദിച്ചു..." ചേട്ടാ വെല്യച്ചനും വെല്യമ്മയും അജിചേച്ചിയും പോയി ചേട്ടാ പോയി!!" പൊട്ടി കരഞ്ഞു കൊണ്ടവന്‍ പറഞ്ഞപ്പോള്‍ എന്താണ് പറയുന്നത് എന്ന് മനസ്സിലാകുന്നതിനു മുന്നേ തന്നെ താനാകെ തളര്‍ന്നു പോയിരുന്നു....."നീ ഒന്ന് തെളിയിച്ചു പറയെടാ ദീപു , എന്താണ് പറ്റിയതെന്നു" താന്‍ വീണ്ടും ചോദിച്ചു......"വല്യച്ചനെ ഡോക്ടറെ കാണിച്ചു വരുന്ന വഴിക്ക് കാര്‍ എതിരെ വന്ന ഒരു ലോറിയില്‍ ഇടിച്ചു....ചേട്ടാ ആരെയും............" പിന്നീട് അവന്‍ എന്താ പറഞ്ഞത് എന്നൊന്നും തനിക്കു ഓര്‍മയില്ല....തനിക്കൊന്നും കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല......യാന്ത്രികമായി തന്റ്റെ കസേരയിലോട്ടു മറിഞ്ഞു വീഴുമ്പോള്‍ മൊബൈല്‍ വീണ്ടും വീണ്ടും അടിച്ചു കൊണ്ടേ ഇരുന്നു...പക്ഷെ എന്നും തന്നെ അലോസരപെടുത്തിയിരുന്ന ആ ടെന്‍ഷനും ഭീതിയും എന്നെന്നേക്കുമായി തന്നെ വിട്ടൊഴിഞ്ഞു എന്നത് താന്‍ അറിഞ്ഞിരുന്നില്ല......

മഴയും നീയും

മഴയും നീയും


മഴയായിരുന്നു നിന്നെ കണ്ടൊരു നേരം

മഴയായിരുന്നു നിന്നോട് മിണ്ടിയ നേരവും.....

മഴയായിരുന്നു നാം സൌഹൃതം പങ്കുവെച്ചൊരു നേരം

മഴയായിരുന്നു നാം കളിച്ചുചിരിച്ചൊരു നേരവും.....

മഴയായിരുന്നു നീയെന്നോട്‌ പ്രണയം ചൊല്ലിയ നേരം

മഴയായിരുന്നു നീയെന്നെ പുല്‍കിയ നേരവും.....

മഴയില്ലിന്നു നീയെന്നരികില്ലില്ലാത്ത ഈ നേരമെങ്കിലും

മഴയാണ്, നീയാണ്; എന്ന മനസ്സില്ലിന്നുമേ.......


##നിച്ചുട്ടന്‍സ്##

ഞാനെന്ന സത്യം !!!

ഞാനെന്ന സത്യം !!!


തലകെട്ട് : മഞ്ഞുതുള്ളിയെ സ്നേഹിച്ച മഴയുടെ രാജകുമാരന്‍ ഞാന്‍ !!! നിറങ്ങളെ സ്നേഹിച്ച നിലാവിന്റ്റെ തോഴന്‍ ഞാന്‍ !!!
സ്റ്റാറ്റസ് : റോസാപ്പൂവിതളില്‍ ഉറങ്ങിക്കിടന്നൊരു മഞ്ഞുതുള്ളിയോടാണെന്‍ പ്രണയം
എന്റെ പേര് : നിഷാം
ചെല്ല പേര് : നിച്ചു , നിച്ചൂസ് / നിച്ചുട്ടൻ / നിക്സ്
സ്ഥലം (നാട്ടില്‍) യുണൈറ്റഡ് കുന്നംകുളം - ( പൂരത്തിന്റെ നാട്ടിൽ )
സ്ഥലം(ഇപ്പോള്‍) അബുദാബി
ജോലി : വിമാനസഞ്ചാര രസീത് വില്പനയും വിനോദ സഞ്ചാര സംവിധാനം ഏർപ്പാട് ചെയ്യലും
ജീവിതലക്ഷ്യം : 1 ടി ഡി ആറിനെ പോലെ ചർച്ചിസ്റ്റ് ആകുക
2 മാഷിനേ പോലെ താടിക്കു കൈ കൊടുത്ത ഒരു ഫോട്ടോയെങ്കിലും എന്റേതായി എടുക്കുക
2 റിജാസില്ലാത്ത കൂട്ടത്തിൽ ഒരു ദിവസം മുഴുവനും കറങ്ങിയടിച്ച് ചർച്ചിക്കുക
3 കൂട്ടം ശംബളം ഇറങ്ങുംബ്ബോൾ ആദ്യത്തെ ശബളം എന്റെ പേരിൽ വാങ്ങുക ( സന്തോഷമായി ഗോപിയേട്ടാ )
4 എന്റെ എല്ലാ ബ്ലോഗുകൾക്കും 500 വീതം കമന്റ് കിട്ടുന്നൊരു ദിവസം


ഫോണ്‍ നമ്പര്‍ ഇവിടേ പറയൂല്ല്ലാ !!
ഇമെയില്‍/ സന്ദേശവാഹകൻ : nisham.nichoos@gmail.com / nichoos22@yahoo.com

എന്നെ കുറിച്ച് എന്റെ അഭിപ്രായം എന്താണെന്നു വെച്ചാല് ഞാൻ ഭയങ്കര ബ്ലോഗറും, ചർച്ചിസ്റ്റും സ്വഭാവം കൊണ്ട് പേരെടുത്ത ഒരു പാവം സൽ സ്വഭാവി പയ്യനും ആണ്.

പിന്നിട്ട വഴികളിളോട്ടൊരു എത്തിനോട്ടം : നോ നെവർ , ക്ഷത്രിയന്മാർ എത്തിനോക്കാറില്ല!! തിരിഞ്ഞോടാറുമില്ല്ല!!

എന്നെ കുറിച്ച് ചില സത്യങ്ങൾ :

1984 ഫെബ്രുവരി 29 ത്തിനു കാലത്ത് അവിട്ടം നാളില്‍ 2 . 30 ന്റ്റെ സുഭമുഹൂര്‍ത്തത്തില്‍ ചെംബ്രയൂര്‍ മരക്കാര്‍ കുഞ്ഞിമോന്റ്റെയും പാള്ളിക്കാട്ടില്‍ സുഹറ സൈദലവിയുടെയും വൈവാഹിക ജീവിതത്തിലെ ആദ്യത്തെ പൂമൊട്ടായി കുന്നംകുളത്തിന് അടുത്ത് അക്കിക്കാവുള്ള ദീനബന്ധു എന്ന സ്വകാര ആശുപത്രിയില്‍ ( ഈ ഹോസ്പിടല്‍ ഇപ്പോള്‍ മനോരോഗ്ച ചികിത്സ കേന്ദ്രം ആണ്....സോറി സോറി, അതിനു ഞാന്‍ ഉത്തരവാദി അല്ല) ഞാന്‍ ഈ ഭൂമിയില്‍ വന്നു......വന്നതല്ല ; പിറന്നു വീണതാ.....ഭാഗ്യത്തിനു ശരിക്കും വീഴുന്നതിനു മുന്നേ നഴ്സു ചേച്ചി ക്യാച്ച് ചെയ്തു.....താങ്ക് യു താങ്ക് യു താങ്ക് യു നഴ്സ് സിസ്റ്ററേ...... .... .....

കണ്ണ് തുറന്നു നോക്കിയപ്പോള്‍ കണ്ട വെള്ള വസ്ത്രം ഇട്ട ചേച്ചിയെ "ഉമ്മാആആആആആആആആആആആആആആആഅആആആആആആആആആന്നു നീട്ടി വിളിച്ചു " ഡാ കുരുത്തംകെട്ടവനെ അത് സോശാമ്മ നേഴ്സ് ആണെടാ....ഞാനാടാ നിന്റെ ഒറിജിനല്‍ 916 ഉമ്മ " കട്ടിലിൽ കിടന്നിരുന്ന സുഹറ ബീവി പാള്ളികാട്ടില്‍ ദയനീയമായി എന്നോട് വിളിച്ചു പറഞ്ഞു...
"സോറി മമ്മീ ഒരു പറ്റു ഏതു മരക്കാര്‍ ചെംബ്രയൂരിനും പറ്റും...ഡോണ്ട് വറി, ബി നിചൂസ്‌ ഫ്രണ്ട് " അങ്ങിനെ നിചൂസിനു ഫസ്റ്റ് ഫ്രണ്ട് ആയി.....ഫസ്റ്റ് ഫ്രെണ്ട്; ബെസ്റ്റ് ഫ്രെണ്ട്!!

ഹോസ്പിറ്റലില്‍ നിന്ന് വീട്ടില്‍ എത്തുന്ന വരെ നല്ല ഭംഗിയുള്ള നഴ്സുമാര്‍ ഇടയ്ക്കിടയ്ക്ക് വന്നു എന്റ്റെ മൂട്ടിലും കൈയിലും കാലിലും സൂചി കുത്തി ....അതാണ്‌ ആദ്യമായി റിപോർട്ട് ചെയ്യപ്പെട്ടതായുള്ള പെണ്ണുങ്ങള്‍ എന്നോട് ചെയ്ത ദ്രോഹം !!

മൂത്താങ്ങളുടെ ആദ്യത്തെ സന്തതിയെ കാണാൻ വന്ന എന്റെ ചാവക്കാട്ടെ അമ്മായി എനിക്കു പേരും ഇട്ടു

“ നിഷാം ചെംബ്രയൂർ മരക്കാർ “ ( ആഹാ മനേഹരമീ നാമം അല്ലേ )

പിന്നീടങ്ങോട്ടു ഒരു ഓട്ടമായിരുന്നു....നഴ്സറി സ്കൂൾ മുതൽ പത്താം തരം വരെ...അതും കഴിഞ്ഞു പ്രീഡിഗ്രിയും ഡിഗ്രിയും കഴിഞ്ഞു കംബ്യൂട്ടറും , ടൈപ്പും, ഇലക്ട്രോണിക്സും, ഹാർഡ് വെയറും, ഡിസൈനിങ്ങും, ടിക്കറ്റിങ്ങും എന്ന് വേണ്ടാ ലോകത്തള്ള സകല വിദ്യാഭ്യാസസ്ഥാപനത്തിലും പഠിച്ചു...എല്ലാം കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൽ വിദ്യ ഒക്കെ മറന്നു പോയിരിക്കുന്നു...ആക്കെ ഉള്ളത് അഭ്യാസം ആണ്...ആ അഭ്യാസവും കൈമുതലായി ബഹ്റൈനിലോട്ട് ബിമാനം കേറി.....പക്ഷെ രണ്ട് വർഷം അവിടെ നിന്നിട്ടു അതു എന്റെ തട്ടകമല്ലെന്നു തിരിച്ചറിഞ്ഞ ഞാൻ നാട്ടിൽ പോയി...പിന്നെ യു എ ഇയിൽ ദുബായിൽ എട്ട് മാസം, അൽ ഐനിൽ രണ്ട് മാസം എന്നിങ്ങനെ ശബളം വാങ്ങി അവിടുന്നു മാ‍റി ഇപ്പോ ആറ് മാസമായി അബുദാബി എന്ന തലസ്ഥാന നഗരിയുടെ ഹ്രദയഭാഗമായ മദീനത്ത് സായതിൽ ഒരു വല്യേ ടിക്കറ്റിങ്ങ് ആപീസിൽ ഇടത്ത് ഒരു സിറിയക്കാരിയുടേയും വലത്ത് ഒരു ഫിലിപ്പീനി പെണ്ണിന്റേയും നടുവിൽ ഇരുന്നു കടേല്ല് വരുന്നോരെ ഒക്കു നാട്ടിലോട്ട് കേറ്റി വിട്ട് നല്ലപിള്ള ആയി പണിയെടുക്കുന്നു..ഇപ്പോഴും അഭ്യാസം മാത്രം കൈമുതൽ...

ബാക്കി ശേഷം സ്ക്രീനിൽ !!!

തുടരും - തുടർന്നു കൊണ്ടേയിരിക്കും

##നിച്ചുട്ടന്‍സ്##